പാലാ: ബ്ലഡ് കാൻസർ ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ പേരിൽ തട്ടിപ്പ്. മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് അടിച്ച് നാട്ടുകാരിൽ നിന്നും പണം പിരിച്ച് എടുത്ത ശേഷം കുട്ടിക്ക് നൽകാതെ ധൂർത്തടിച്ച് ആർഭാട ജീവിതം നയിച്ചുവന്ന പിടികിട്ടാപുള്ളി അടങ്ങിയ തട്ടിപ്പ് സംഘമാണ് പിടിയിലായത്. പാലാ എസ്എച്ച്ഒ തോംസൺ കെപിയുടെ നിർദ്ദേശത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന് പ്രതികളെ കൂടുതൽ ചോദ്യം ചെയ്താണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്തു ആർഭാജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത് എന്നു സമ്മതിച്ചു. സഫീറിനെതിരെ മലപ്പുറം കോടതിയിൽ കൂടാതെ പാലക്കാട് ചിറ്റൂരിൽ കഞ്ചാവ് കേസിലും മലപ്പുറം മഞ്ചേരി സെഷൻസ് കോടതിൽ അബ്കാരി കേസിലും പിടികിട്ടാപുള്ളിയായി പ്രഖാപിച്ച് വാറണ്ട് നിലവിലുണ്ട്. എസ്ഐ ഷാജി സെബാസ്റ്റ്വൻ, എഎസ്ഐ ബിജു കെ തോമസ്മാ, സിപിഒരായ രഞ്ജിത്, സി ജോഷി മാത്യു ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.