കോട്ടയം: സംസ്ഥാനത്ത് എന്തുവിലകൊടുത്തും ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വത്തിന് ഏറെ പ്രതീക്ഷ നൽകി യാക്കോബായ സഭ നേതൃത്വം ഡൽഹിയ്ക്ക്. യാക്കോബായ സഭയിലെ മെത്രാപ്പോലീത്താമാരായ യാക്കോബായ സഭ കോട്ടയം ഭദ്രാസന്നാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസ് ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, യൂഹന്നാൻ മാർ മിലിത്തിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് അമിത്ഷായെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കുക. നേരത്തെ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവർണ്ണറുമായ പി.എസ് ശ്രീധരൻപിള്ള കേരളത്തിൽ എത്തിയപ്പോൾ യാക്കോബായ സഭ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കൊച്ചിൻ ഷിപ്പിയാർഡ് ഓഡിറ്റ് വിഭാഗം ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ ബി.രാധാകൃഷ്ണ മേനോനാണ് യാക്കോബായ സഭയുടെ ചർച്ചകളിൽ മധ്യസ്ഥത വഹിച്ചത്.
ഈ ചർച്ചകളാണ് ഇപ്പോൾ സഭാ നേതൃത്വത്തെ അമിത് ഷായിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭാ തർക്കത്തിൽ നിർണ്ണായകമായ ഇടപെടൽ ആവശ്യപ്പെട്ടാണ് സഭാ നേതൃത്വം അമിത്ഷായെ സമീപിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെയും ബി.ജെ.പിയുടെയും നിലപാട് തങ്ങൾക്ക് അനൂകൂലമാണ് എന്നാണ് യാക്കോബായ സഭയുടെ വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ യാക്കോബായ സഭ ഡൽഹിയിലേയ്ക്കു തിരിച്ചിരിക്കുന്നത്. ഇന്നു ഉച്ചയോടെ സംഘം നെടുമ്പാശേരിയിൽ നിന്നും ഡൽഹിയിലേയ്ക്കു തിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. യാക്കോബായ സഭ ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നത് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ബി.ജെ.പിയ്ക്ക് കരുത്തായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മൂന്നു ജില്ലകളിലെയും പല മണ്ഡലങ്ങളിലും യാക്കോബായ സഭയ്ക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഈ സ്ഥലങ്ങളിൽ പലയിടത്തും ബി.ജെ.പിയ്ക്കും ശക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനം വോട്ടാക്കി മാറ്റാമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
യാക്കോബായ സഭയുടെ മെത്രാപ്പോലീത്താമാരുമായി രാധാകൃഷ്ണമേനോന് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ അടുപ്പമാണ് ഇപ്പോൾ സഭയെയും ബി.ജെ.പിയെയും തമ്മിൽ അടുപ്പിച്ച് നിർത്തിയിരിക്കുന്നത്. യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ തർക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് ബിജെപി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയുടെ ഈ നിലപാടിനെ തുടർന്നാണ് ഇപ്പോൾ യാക്കോബായ സഭ, തർക്കം പരിഹരിക്കുന്നതിൽ ബി.ജെ.പി നേതാക്കളെ വിശ്വാസത്തിൽ എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഈ ചർച്ചകളാണ് ഇപ്പോൾ സഭാ നേതൃത്വത്തെ അമിത് ഷായിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭാ തർക്കത്തിൽ നിർണ്ണായകമായ ഇടപെടൽ ആവശ്യപ്പെട്ടാണ് സഭാ നേതൃത്വം അമിത്ഷായെ സമീപിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെയും ബി.ജെ.പിയുടെയും നിലപാട് തങ്ങൾക്ക് അനൂകൂലമാണ് എന്നാണ് യാക്കോബായ സഭയുടെ വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ യാക്കോബായ സഭ ഡൽഹിയിലേയ്ക്കു തിരിച്ചിരിക്കുന്നത്. ഇന്നു ഉച്ചയോടെ സംഘം നെടുമ്പാശേരിയിൽ നിന്നും ഡൽഹിയിലേയ്ക്കു തിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. യാക്കോബായ സഭ ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നത് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ബി.ജെ.പിയ്ക്ക് കരുത്തായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മൂന്നു ജില്ലകളിലെയും പല മണ്ഡലങ്ങളിലും യാക്കോബായ സഭയ്ക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഈ സ്ഥലങ്ങളിൽ പലയിടത്തും ബി.ജെ.പിയ്ക്കും ശക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനം വോട്ടാക്കി മാറ്റാമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
യാക്കോബായ സഭയുടെ മെത്രാപ്പോലീത്താമാരുമായി രാധാകൃഷ്ണമേനോന് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ അടുപ്പമാണ് ഇപ്പോൾ സഭയെയും ബി.ജെ.പിയെയും തമ്മിൽ അടുപ്പിച്ച് നിർത്തിയിരിക്കുന്നത്. യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ തർക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് ബിജെപി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയുടെ ഈ നിലപാടിനെ തുടർന്നാണ് ഇപ്പോൾ യാക്കോബായ സഭ, തർക്കം പരിഹരിക്കുന്നതിൽ ബി.ജെ.പി നേതാക്കളെ വിശ്വാസത്തിൽ എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.