ആപ്പ്ജില്ല

മന്ത്രിയുടെ വാക്കിനും വിലയില്ല, അനുമതി വൈകിപ്പിച്ചു...ഒടുവിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ കുടുങ്ങി

കാൽ ലക്ഷം രൂപയോളം ടയർ റീത്രെഡ്ഡിംഗ് കമ്പനി ഉടമയിൽ നിന്ന് കൈപ്പറ്റുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയോൺമെന്‍റൽ എഞ്ചിനീയറാണ് എം എ ഹാരിസ്

Lipi 16 Dec 2021, 1:15 pm

ഹൈലൈറ്റ്:

  • അറസ്റ്റിലായത് മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ
  • നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് കൈക്കൂലി വാങ്ങി
  • അദാലത്തിൽ കമ്പനി ഉടമക്ക് സർട്ടിഫിക്കറ്റ് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MA Harris
എം എ ഹാരിസ്
കോട്ടയം: കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്‍റൽ എഞ്ചിനീയർ എ. എം ഹാരിസ് വിജിലൻസിന്‍റെ പിടിയിലായി. പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീത്രെഡ്ഡിംഗ് കമ്പനിയുടെ കാലാവധി അവസാനിച്ച നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

കമ്പനിയുടമയുടെ പക്കൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്‍റൽ എഞ്ചിനീയർ എ. എം ഹാരിസിനെ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാലായ്ക്കടുത്ത് പ്രവിത്താനത്ത് സ്ഥിതി ചെയ്യുന്ന ഒരു ടയർ റീത്രെഡ്ഡിംഗ് കമ്പനിയുടെ നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിനായി കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ സമർപ്പിച്ചിരുന്നു.
കോട്ടയത്ത് മൂന്നിടത്തായി 10000ല്‍ അധികം താറാവുകളെ നശിപ്പിച്ചു; കണ്ണീരോടെ കര്‍ഷകര്‍

അപേക്ഷയിൽ എൻവയൺമെന്‍റൽ എഞ്ചിനീയർ ഹാരിസ് കാലതാമസം വരുത്തുകയായിരുന്നു. ഇതേ തുടർന്ന്, കമ്പനി ഉടമയായ അപേക്ഷകനോട് ഹാരിസ് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലിതുക ബുധനാഴ്ച പകൽ 11 മണിക്ക് ഓഫീസിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മുൻപും ഇതേ ഓഫിസിലെ തന്നെ മുൻ എൻവയോൺമെന്‍റൽ എഞ്ചിനീയറായിരുന്ന ജോസ് മോൻ ടി കമ്പനിയ്ക്ക് എതിരായുള്ള ശബ്ദമലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ ഇതേ കമ്പനിയുടമയോട് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നിരുന്നു.

കഴിഞ്ഞ രണ്ടു മാസം മുമ്പ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നടത്തിയ അദാലത്തിൽ കമ്പനിയുടമ ഹാജരാവുകയും പരാതി നേരിട്ട് നൽകിയിരുന്നു. അപേക്ഷ ന്യായമാണെന്ന് കണ്ടതിനാൽ ഇയാൾക്ക് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതുമാണ്. എന്നിട്ടും തന്റെ അപേക്ഷയിൽ നീക്കുപോക്കില്ലാത്തതിനാലാണ് വെള്ളിയാഴ്ച ഓഫീസിൽ എത്തിയത്. തുടർന്ന് , തിങ്കളാഴ്ച കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ ചെല്ലുകയും എഞ്ചിനീയർ ഹാരിസിനെ കണ്ട് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ 25,000/ രൂപാ കൈക്കൂലി വേണമെന്ന് ഹാരിസ് അപേക്ഷകനോട് പറഞ്ഞു.

ഇഷ്ടം സ്‌കൂളുകള്‍, കേറുന്നത് കക്കാന്‍, നാട്ടുകാര്‍ കൂടിയാല്‍ ചുഴലി, തട്ടിപ്പ് വീരന്‍ പിടിയില്‍

ഇതേ തുടർന്ന് കമ്പനിയുടമ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന്‍റെ നേതൃത്വത്തിൽ കിഴക്കൻമേഖല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വനാഥൻ എ. കെ. ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, രതീന്ദ്രകുമാർ ആർ. എസ്, നിസാം എസ്. ആർ, എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഹാരിസിനെ പിടികൂടിയത്.

വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 25,000 രൂപയാണ് പരാതിക്കാരനിൽ നിന്നും ഇന്നലെ പിടികൂടി അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘത്തിലെ സബ്ബ് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ റ്റി. കെ, രാഘവൻകുട്ടി റ്റി. എസ്. സന്തോഷ് കുമാർ കെ, പ്രസന്ന കുമാർ പി. എസ്., ഗോപകുമാർ പി., തോമസ് ജോസഫ്, അസി. സബ്ബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, അരുൺ ചന്ദ്, സാബു വി. റ്റി., അനിൽകുമാർ കെ. എസ്., രാജീവ് എം. ആർ, പ്രസാദ് കെ. സി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് എ. പി, രഞ്ജിനി കെ. പി, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ വി. എസ്, സന്ദീപ്, ഷിജു, അനിൽ കെ. സോമൻ, സുരേഷ് കെ. ആർ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്