ആപ്പ്ജില്ല

കള്ള് ഷാപ്പ് തുറക്കാതെ മുയൽ കൃഷിയിൽ നേട്ടമില്ല; വിപണിയില്ലാതെ കർഷകർ ബുദ്ധിമുട്ടുന്നു, വീഡിയോ കാണാം

കഴിഞ്ഞ ലോക്ഡോൺ മുതൽ തൊഴിൽ നഷ്ടപ്പെട്ടെത്തിയ പ്രവാസികൾ അടക്കം നിരവധിപേർ മുയൽ കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ പണം മുടക്കിൽ കൂടുതൽ ലാഭകരമായി നടത്താം എന്നതാണ് മുയൽ കൃഷിയുടെ നേട്ടം.

Samayam Malayalam 17 Jun 2021, 4:48 pm

ഹൈലൈറ്റ്:

  • പല കൃഷിയിലും നഷ്ട്ടം സംഭവിച്ചു പ്രതീക്ഷയോടെ മുയൽ കൃഷിയിലേക്കിറങ്ങിയ കർഷകരാണ് ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.
  • വളർച്ച എത്തുന്ന മുയലിനെ കൃത്യസമയത്ത് വിപണിയിലെത്തിക്കാൻ സാധിക്കാത്തതാണ് കർഷകർക്ക് വലിയ നഷ്ട്ടം ഉണ്ടാക്കുന്നത്.
  • കഴിഞ്ഞ ലോക്ഡോൺ മുതൽ തൊഴിൽ നഷ്ടപ്പെട്ടെത്തിയ പ്രവാസികൾ അടക്കം നിരവധിപേർ മുയൽ കൃഷിയിലേക്ക് ഇറങ്ങിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോട്ടയം: പല കൃഷിയിലും നഷ്ട്ടം സംഭവിച്ചു പ്രതീക്ഷയോടെ മുയൽ കൃഷിയിലേക്കിറങ്ങിയ കർഷകരാണ് ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. വളർച്ച എത്തുന്ന മുയലിനെ കൃത്യസമയത്ത് വിപണിയിലെത്തിക്കാൻ സാധിക്കാത്തതാണ് കർഷകർക്ക് വലിയ നഷ്ട്ടം ഉണ്ടാക്കുന്നത്. മുയൽ ഇറച്ചിക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കൃത്യമായി വിപണനം ചെയ്യാൻ കഴിയാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
Also Read: ബേപ്പൂര്‍ തുറമുഖം രാജ്യന്തര നിലവാരത്തിലെക്ക്... കച്ചകെട്ടിയിറങ്ങി മന്ത്രിമാർ, വീഡിയോ കാണാം

കഴിഞ്ഞ ലോക്ഡോൺ മുതൽ തൊഴിൽ നഷ്ടപ്പെട്ടെത്തിയ പ്രവാസികൾ അടക്കം നിരവധിപേർ മുയൽ കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ പണം മുടക്കിൽ കൂടുതൽ ലാഭകരമായി നടത്താം എന്നതാണ് മുയൽ കൃഷിയുടെ നേട്ടം. നാടൻ മുയൽ മാത്രമല്ല ശരാശരി, 23 കിലോഗ്രാം തൂക്കം വരുന്ന വിദേശ ഇനങ്ങളും കർഷകർ വളർത്താൻ തുടങ്ങി. സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയിന്റ്, ഗ്രെ ജയിന്റ്, ന്യൂസിലാൻഡ് വൈറ്റ് തുടങ്ങിയ ഇനങ്ങളാണ് കേരളത്തിൽ പ്രധാനമായും കർഷകർ തിരഞ്ഞെടുത്തത്.

Also Read: കടക്ക് തീ പിടിച്ചു; മണിക്കൂറുകൾക്കുള്ളിൽ ഉടമയുടെ മകൾ കുത്തേറ്റ് മരിച്ചു, വീഡിയോ കാണാം

അതോടെ ഉൽപാദനത്തിൽ വലിയ വർദ്ധനവുണ്ടായി. ചെറുകിട കർഷകർ അടക്കം ഷാപ്പുകളിലക്കായിരുന്നു പ്രധാനമായും മുയലിറച്ചി വിറ്റിരുന്നത്. ഷാപ്പുകൾ തുറന്നു പ്രവർത്തിച്ചിരുന്ന സമയത്ത് ഒരു മാസം ശരാശരി 100 കിലോ ഇറച്ചി എങ്കിലും വിൽക്കപ്പെടും ആയിരുന്നു. ഇതുവഴി കുറഞ്ഞത് അമ്പതിനായിരം രൂപയെങ്കിലും ലാഭമുണ്ടാക്കാൻ കഴിഞ്ഞിരുന്നു എന്നാണ് ഇടത്തരം കർഷകർ പറയുന്നത്. ഷാപ്പുകളിൽ ഭക്ഷണം വിളമ്പാനും വിൽക്കാനും കഴിയാത്ത സാഹചര്യത്തിൽ മുയൽ കർഷകരുടെ വലിയ വിപണിയാണ് നഷ്ടമായത്.

മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കൊഴുപ്പുകുറഞ്ഞതായതു കൊണ്ട് ഏതു പ്രായക്കാർക്കും മുയലിറച്ചി കഴിക്കാമെന്ന് കർഷകർ പറയുന്നു. എന്നാൽ സഹാനുഭൂതി ഓർത്ത്മു യൽ വീട്ടിൽ വാങ്ങി കൊന്നു തിന്നാൻ ചിലർക്കെങ്കിലും വിമുഖത ഉണ്ടെന്നതും വിപണിയെ ബാധിക്കുന്നു.
വിപണി കണ്ടെത്താൻ ഓൺലൈൻ മാർക്കറ്റിലേക്ക് തിരിഞ്ഞ് കർഷകരും ഉണ്ട്. കർഷകർ വളർത്തിയെടുക്കുന്ന മുയലുകൾ വിൽപ്പന നടത്താനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ വഴി മറ്റ് മാംസങ്ങൾ വിറ്റഴിക്കുന്നത് പോലുള്ള സംവിധാനം നിലവിൽ വരണമെന്നാണ് കർഷകരുടെ ആഗ്രഹം.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്