രണ്ടു വർഷം മുൻപു വരെ ഓണം സീസൺ വന്നാൽ രങ്കനാഥന് നിന്നു തിരിയാൻ നേരമുണ്ടായിരുന്നില്ല. കിരീടവും, ഓലക്കുടയും തലപ്പാവും വാടകയ്ക്കു നൽകിയും, വിറ്റും ഓണം ഒരാഘോഷമാക്കി മാറ്റുകയായിരുന്നു രങ്കനാഥൻ. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഓണക്കാലം പഞ്ഞക്കർക്കിടകം പോലെയാണ് രങ്കന്. മൂലവട്ടം വ്യാസഭാരത് എന്ന ബാലേട്രൂപ്പ് ഉടമയും, മേക്കപ്പ് സാധനങ്ങൾ നിർമ്മിക്കുകയും വാടകയ്ക്കു നൽകുകയും ചെയ്യുന്ന ഒരു കലാകാരനുമാണ് രങ്കനാഥ് എന്ന രങ്കൻ.നാൽപ്പത് വർഷത്തിനു മുകളിലായി കലാരംഗത്ത് തന്നെയാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. കോട്ടയം വ്യാസ ഭാരത് എന്ന ബാലേട്രൂപ്പ് സ്വന്തമായി നടത്തുകയായിരുന്നു. പിന്നീടാണ് മേക്കപ്പ് ഉപകരണങ്ങൾ അടക്കം വിൽക്കുകയും, വാടകയ്ക്കു നൽകുകയും ചെയ്യുന്നതിലേയ്ക്കു കടന്നത്. മൂലവട്ടം മേൽപ്പാലത്തിനു സമീപമുള്ള മൂന്നു നിലകെട്ടിടത്തിൽ നിറയെ കലാപ്രകടങ്ങൾക്കുള്ള ഉപകരണങ്ങളാണ്. രണ്ടു വർഷം മുൻപു വരെ എല്ലാ ദിവസവും നൂറുകണക്കിന് വേദികളെ കീഴടക്കിയിരുന്ന ഈ ഉപകരണങ്ങൾ ഇന്ന് ഏതാണ്ട് പൊടിപിടിച്ച അവസ്ഥയിലാണ്.
ദുരിതകാലത്തും തനിക്ക് ഒരു കാലത്ത് അന്നം തന്നെ കിരീടത്തെയും, ചെങ്കോലിനെയും ഓലക്കുടയെയും കൈവിടാൻ രങ്കൻ തയ്യാറായിട്ടില്ല. ദിവസവും ഇവയെല്ലാം തൂത്തു തുടച്ചു വയ്ക്കാൻ ഇദ്ദേഹം സമയം കണ്ടെത്താറുണ്ട്. ജില്ലയിലെ കടകൾക്കു മുന്നിലെ മാവേലിമാരും, സ്കൂളുകളിലെയും ക്ലബുകളുടെയും ആഘോഷങ്ങൾക്കു മുന്നിൽ കുടയും തലപ്പാവും ധരിച്ചു നിൽക്കുന്ന മാവേലിമാരും എല്ലാം രങ്കന്റെ കൈവിരുതിൽ നിന്നാണ് പോയിരുന്നത്. ആ കാലത്തിനാണ് ഇപ്പോൾ ഇടവേളയുണ്ടായിരിക്കുന്നത്. പല ഘട്ടങ്ങളിലായി വിവിധ തരത്തിലുള്ള പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും, ഇത്തരമൊരു പ്രതിസന്ധി ആദ്യമാണെന്ന് അദ്ദേഹം പറയുന്നു. ഓണക്കാലത്ത് ആഘോഷങ്ങൾ ഓൺലൈനായത് ഇക്കുറി അൽപം ആശ്വാസം നൽകുന്നുണ്ട്. വിവിധ സ്കൂളുകളിൽ നിന്നുള്ള മാവേലിമാരാണ് ഇക്കുറി ഇവിടെ എത്തുന്നത്. തലപ്പാവും ഓലക്കുടയും വാങ്ങിയെടുക്കുന്നതും ഇവർ തന്നെയാണ്. അതുകൊണ്ട് ഇക്കുറി രങ്കന്റെ നാടക ശാലയിൽ അൽപം അനക്കം വച്ചിട്ടുണ്ട്.
ദുരിതകാലത്തും തനിക്ക് ഒരു കാലത്ത് അന്നം തന്നെ കിരീടത്തെയും, ചെങ്കോലിനെയും ഓലക്കുടയെയും കൈവിടാൻ രങ്കൻ തയ്യാറായിട്ടില്ല. ദിവസവും ഇവയെല്ലാം തൂത്തു തുടച്ചു വയ്ക്കാൻ ഇദ്ദേഹം സമയം കണ്ടെത്താറുണ്ട്. ജില്ലയിലെ കടകൾക്കു മുന്നിലെ മാവേലിമാരും, സ്കൂളുകളിലെയും ക്ലബുകളുടെയും ആഘോഷങ്ങൾക്കു മുന്നിൽ കുടയും തലപ്പാവും ധരിച്ചു നിൽക്കുന്ന മാവേലിമാരും എല്ലാം രങ്കന്റെ കൈവിരുതിൽ നിന്നാണ് പോയിരുന്നത്. ആ കാലത്തിനാണ് ഇപ്പോൾ ഇടവേളയുണ്ടായിരിക്കുന്നത്. പല ഘട്ടങ്ങളിലായി വിവിധ തരത്തിലുള്ള പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും, ഇത്തരമൊരു പ്രതിസന്ധി ആദ്യമാണെന്ന് അദ്ദേഹം പറയുന്നു. ഓണക്കാലത്ത് ആഘോഷങ്ങൾ ഓൺലൈനായത് ഇക്കുറി അൽപം ആശ്വാസം നൽകുന്നുണ്ട്. വിവിധ സ്കൂളുകളിൽ നിന്നുള്ള മാവേലിമാരാണ് ഇക്കുറി ഇവിടെ എത്തുന്നത്. തലപ്പാവും ഓലക്കുടയും വാങ്ങിയെടുക്കുന്നതും ഇവർ തന്നെയാണ്. അതുകൊണ്ട് ഇക്കുറി രങ്കന്റെ നാടക ശാലയിൽ അൽപം അനക്കം വച്ചിട്ടുണ്ട്.