കൂട്ടിക്കൽ: കൂട്ടിക്കൽ കാവാലിയിലുണ്ടായ ഉരുൾപൊട്ടൽ ജീവിതത്തിൽ നിന്ന് മായ്ച്ചുകളഞ്ഞത് ഒരു കുടുംബത്തിലെ ആറുപേരെ. ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ കൂട്ടിക്കൽ കാവാലി ഒറ്റലാങ്കൽ മാർട്ടിൻ്റെ കുടുംബമാണ് ഒന്നാകെ ഇല്ലാതായത്. 40 കാരനായ മാർട്ടിനും 75 വയസുള്ള അമ്മ അന്നക്കുട്ടിയും മാർട്ടിൻ്റെ ഭാര്യ 35 കാരിയായ സിനിയും മക്കളായ സ്നേഹ (12), സോന (13), സാന്ദ്ര (12) എന്നിവരെയാണ് ഉരുൾപൊട്ടൽ ഇല്ലാതാക്കിയത്.
അർബുദബാധിതനായിരുന്ന മാർട്ടിൻ ഏറെ പണിപ്പെട്ടാണ് മൂന്ന് പെൺമക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. ശനിയാഴ്ച രാവിലെ മുതൽ മഴ കനത്തു എങ്കിലും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. പകൽ പതിനൊന്നരയോടെ കുന്നിൻപ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മാർട്ടിൻ്റെ കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് ആയതിനാൽ എല്ലാവരും വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ വീടിനു സമീപം മേഘവിസ്ഫോടനം ഉണ്ടായതാണ് ഉരുൾപൊട്ടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വീടുണ്ടായിരുന്നതിൻ്റെ താഴെ അരുവിയിലെ പാറ കൂട്ടങ്ങൾക്കിടയിൽ നിന്നാണ് 5 മൃതദേഹങ്ങളും രണ്ടുദിവസങ്ങളിലായി ലഭിച്ചത്. മാർട്ടിൻ്റെ മൃതദേഹം ലഭിച്ചത് ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം മാറി അരുവിയിൽ നിന്നായിരുന്നു. ഏറ്റവുമൊടുവിലായി ലഭിച്ചത് ഇളയമകൾ സാന്ദ്രയുടെ മൃതദേഹമായിരുന്നു.
കുത്തിയൊലിച്ചെത്തിയ ഉരുൾ തുടച്ചു നീക്കിയത് ആറംഗ കുടുംബത്തിനെ മുഴുവനോടെയായിരുന്നു. ശക്തമായ മഴയും ഉരുൾപൊട്ടലും ഏൽപ്പിച്ച ആഘാതം കുറച്ചൊന്നുമല്ല കൂട്ടിക്കല്ലിനെ പിടിച്ചുലച്ചത്. അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിൻ്റെ ഞെട്ടൽ ഇനിയും ഇവിടെയുള്ളവരിൽ നിന്നും വിട്ടു മാറിയിട്ടില്ല.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അർബുദബാധിതനായിരുന്ന മാർട്ടിൻ ഏറെ പണിപ്പെട്ടാണ് മൂന്ന് പെൺമക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. ശനിയാഴ്ച രാവിലെ മുതൽ മഴ കനത്തു എങ്കിലും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. പകൽ പതിനൊന്നരയോടെ കുന്നിൻപ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മാർട്ടിൻ്റെ കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് ആയതിനാൽ എല്ലാവരും വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ വീടിനു സമീപം മേഘവിസ്ഫോടനം ഉണ്ടായതാണ് ഉരുൾപൊട്ടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വീടുണ്ടായിരുന്നതിൻ്റെ താഴെ അരുവിയിലെ പാറ കൂട്ടങ്ങൾക്കിടയിൽ നിന്നാണ് 5 മൃതദേഹങ്ങളും രണ്ടുദിവസങ്ങളിലായി ലഭിച്ചത്. മാർട്ടിൻ്റെ മൃതദേഹം ലഭിച്ചത് ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം മാറി അരുവിയിൽ നിന്നായിരുന്നു. ഏറ്റവുമൊടുവിലായി ലഭിച്ചത് ഇളയമകൾ സാന്ദ്രയുടെ മൃതദേഹമായിരുന്നു.
കുത്തിയൊലിച്ചെത്തിയ ഉരുൾ തുടച്ചു നീക്കിയത് ആറംഗ കുടുംബത്തിനെ മുഴുവനോടെയായിരുന്നു. ശക്തമായ മഴയും ഉരുൾപൊട്ടലും ഏൽപ്പിച്ച ആഘാതം കുറച്ചൊന്നുമല്ല കൂട്ടിക്കല്ലിനെ പിടിച്ചുലച്ചത്. അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിൻ്റെ ഞെട്ടൽ ഇനിയും ഇവിടെയുള്ളവരിൽ നിന്നും വിട്ടു മാറിയിട്ടില്ല.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ