കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പാലാ വിട്ടുകൊടുത്താൽ പകരം സുരക്ഷിത മണ്ഡലമോ, രാജ്യസഭാ സീറ്റോ തനിക്കു വേണമെന്ന് മാണി സി കാപ്പൻ എൻസിപി സംസ്ഥാന നേതൃത്വത്തോടു ആവശ്യപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേയാണ് കാപ്പൻ നിലപാട് മയപ്പെടുത്തി നേതൃത്വത്തോട് ആവശ്യം ഉന്നയിച്ചത്. Also Read: മുഖ്യമന്ത്രിയെ നേരിടാൻ ധർമടത്ത് ഈ വനിതാ നേതാവോ? പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് എത്തിയതോടെയാണ് പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുക്കുന്നത്. പാലാ വിട്ടുകൊടുത്തിട്ട് മറ്റൊരു മണ്ഡലമോ രാജ്യസഭാ സീറ്റോ തനിക്കുവേണ്ടെന്ന നിലപാടാണ് മാണി സി കാപ്പൻ തുടർച്ചയായി സ്വീകരിച്ചത്. ഇതിനിടയിൽ കാപ്പനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു യുഡിഎഫ് നേതാക്കളും രംഗത്തെത്തി. ഇതോടെ പാലാ കൈവിട്ടുപോയാൽ കേരളത്തിൽ എൻസിപി പിളർന്നേക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംമ്പരൻ മാസ്റ്ററും മാണി സി കാപ്പനും നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം യുഡിഎഫിലേക്കും മന്ത്രി എ കെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന വിഭാഗം എൽഡിഎഫിൽ തന്നെ തുടരുമെന്നുമുള്ള സൂചനകളായിരുന്നു പുറത്തുവന്നത്. മാണി സി കാപ്പൻ പാലായ്ക്കു പകരം മറ്റൊരു സുരക്ഷിത മണ്ഡലം തേടിയതോടെ സംസ്ഥാന എൻസിപി ഘടകത്തിലെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെട്ടേക്കാം.
വടക്കൻ കേരളത്തിൽ സിപിഎമ്മിനു സ്വാധീനമുള്ള മേഖലകളിൽ ജയസാധ്യതയേറിയ ഒരു മണ്ഡലമാണ് മാണി സി കാപ്പൻ പാലായ്ക്കു പകരം തേടിയിരിക്കുന്നത്. തുടർ ഭരണ സാധ്യത നിലനിൽക്കെ ഇടതുമുന്നണി വിട്ടാൽ തനിക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് കാപ്പൻ വീട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതെന്നാണ് സൂചന. സംസ്ഥാന നേതൃത്വവും മുന്നണിയും തൻ്റെ ആവശ്യം പരിഗണിക്കണമെന്നാണ് കാപ്പൻ്റെ ആഗ്രഹം. ഇക്കാര്യങ്ങൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള ചർച്ചയിലും മാണി സി കാപ്പൻ ഉന്നയിക്കും. ദേശീയ അധ്യക്ഷൻ്റെ നേരിട്ടുള്ള ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണാനാണ് കാപ്പൻ്റെ നീക്കം.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് എത്തിയതോടെയാണ് പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുക്കുന്നത്. പാലാ വിട്ടുകൊടുത്തിട്ട് മറ്റൊരു മണ്ഡലമോ രാജ്യസഭാ സീറ്റോ തനിക്കുവേണ്ടെന്ന നിലപാടാണ് മാണി സി കാപ്പൻ തുടർച്ചയായി സ്വീകരിച്ചത്. ഇതിനിടയിൽ കാപ്പനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു യുഡിഎഫ് നേതാക്കളും രംഗത്തെത്തി. ഇതോടെ പാലാ കൈവിട്ടുപോയാൽ കേരളത്തിൽ എൻസിപി പിളർന്നേക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംമ്പരൻ മാസ്റ്ററും മാണി സി കാപ്പനും നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം യുഡിഎഫിലേക്കും മന്ത്രി എ കെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന വിഭാഗം എൽഡിഎഫിൽ തന്നെ തുടരുമെന്നുമുള്ള സൂചനകളായിരുന്നു പുറത്തുവന്നത്. മാണി സി കാപ്പൻ പാലായ്ക്കു പകരം മറ്റൊരു സുരക്ഷിത മണ്ഡലം തേടിയതോടെ സംസ്ഥാന എൻസിപി ഘടകത്തിലെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെട്ടേക്കാം.
വടക്കൻ കേരളത്തിൽ സിപിഎമ്മിനു സ്വാധീനമുള്ള മേഖലകളിൽ ജയസാധ്യതയേറിയ ഒരു മണ്ഡലമാണ് മാണി സി കാപ്പൻ പാലായ്ക്കു പകരം തേടിയിരിക്കുന്നത്. തുടർ ഭരണ സാധ്യത നിലനിൽക്കെ ഇടതുമുന്നണി വിട്ടാൽ തനിക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് കാപ്പൻ വീട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതെന്നാണ് സൂചന. സംസ്ഥാന നേതൃത്വവും മുന്നണിയും തൻ്റെ ആവശ്യം പരിഗണിക്കണമെന്നാണ് കാപ്പൻ്റെ ആഗ്രഹം. ഇക്കാര്യങ്ങൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള ചർച്ചയിലും മാണി സി കാപ്പൻ ഉന്നയിക്കും. ദേശീയ അധ്യക്ഷൻ്റെ നേരിട്ടുള്ള ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണാനാണ് കാപ്പൻ്റെ നീക്കം.