ആപ്പ്ജില്ല

ചാലുകുന്ന് സിഎംഎസ് സ്കൂളിൽ വീണ്ടും മോഷണം; ഒരു വർഷത്തിനിടെ മോഷണം നടക്കുന്നത് മൂന്നാംതവണ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്‌കൂളിലെ അലമാരയില്‍ നിന്നു 30000 രൂപയും സെപ്റ്റംബറില്‍ 60000 രൂപയും കവര്‍ന്നിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു.

| Edited by Samayam Desk | Lipi 30 Sept 2020, 4:35 pm
കോട്ടയം: ചാലുകുന്നിലെ സിഎംഎസ് ഹൈസ്‌കൂളില്‍ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മോഷണം. സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ മോഷ്ടാവ് കവര്‍ന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വില വരുന്ന ഡിഎസ്എല്‍ കാമറ, സിസിടിവി കാമറകള്‍, സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എന്നിവ മോഷ്ടാവ് കവര്‍ന്നു. പണമൊന്നും അപഹരിച്ചിട്ടില്ല.
Samayam Malayalam Robbery at Chalukunnu CMS school
ചാലുകുന്ന് സിഎംഎസ് സ്കൂളിൽ വീണ്ടും മോഷണം


Also Read: വെളുക്കാൻ തേച്ചത് പാണ്ടായി... കണ്ണൂരിലെ സോഷ്യൽ മീഡിയ കൂട്ടായ്മകൾ ഇപ്പോൾ സിപിഎമ്മിനു തന്നെ പുലിവാലാകുന്നു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്‌കൂളിലെ അലമാരയില്‍ നിന്നു 30000 രൂപയും സെപ്റ്റംബറില്‍ 60000 രൂപയും കവര്‍ന്നിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സ്ഥലത്തെത്തിയ മോഷ്ടാവ് സ്‌കൂളിന്‍റെ ഗ്രില്ല് തകര്‍ക്കാതെ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബസിന്‍റെ മുകളിലൂടെ കയറില്‍ ഷേഡ് വഴിയാണു സ്‌കൂളില്‍ പ്രവേശിച്ചത്.

Also Read: മത്സ്യത്തൊഴിലാളികളെ അമ്പരപ്പിച്ച് നെയ്‌മീന്‍ ചാകര; കരക്കെത്തിയപ്പോള്‍ ഐസില്ല, വിലയില്ല; ക്ലാത്തി മീനുകള്‍ ചൈനയിലേക്ക്

ഓഫീസ് ഉള്‍പ്പെടെ മൂന്നു മുറിയുടെ കതകു തകര്‍ത്ത മോഷ്ടാവ് ലൈബ്രറി, ലാബോറട്ടറി, സ്റ്റാഫ് റൂം എന്നിവിടങ്ങളില്‍ കയറുകയും മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്