കോട്ടയം: കോട്ടയത്ത് പ്രമുഖ ബേക്കറിയിൽ നിന്നും വിൽപ്പന തുകയിലെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ, ചീരംഞ്ചിറ, ഈരയിൽ വീട്ടിൽ വർഗ്ഗീസ് സെബാസ്റ്റ്യൻ മകൻ മേബിൾ വർഗീസ് (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബ്രാഞ്ചിൽ ഷോപ്പ് മാനേജർ ആയി ജോലി ചെയ്തിരുന്ന 2021 മുതൽ 2022 കാലയളവിലാണ് വിവിധ രീതിയിൽ തട്ടിപ്പ് നടത്തിയത്.
ബേക്കറി ഉടമയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാൾ പണം തിരിമറി നടത്തിയതായി കണ്ടെത്തുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ യൂ ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സജി എം പി, അൻസാരി പി എസ്, സി.പി.ഓ മാരായ ഗ്രേസ് മത്തായി, അനൂപ് വിശ്വനാഥ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News