വൈക്കം: ചെമ്മനത്തുകരയിലെ ചതുപ്പ് നിലത്തിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും പുരുഷൻ്റേതെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലയോട്ടിയും അസ്ഥി കഷ്ണവും 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷൻ്റേതാണെന്നു കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ പഴക്കം തിരിച്ചറിയുന്നതിനായി ഡിഎൻഎ സാംപിളുകൾ ശേഖരിക്കും. ഇതിനു ശേഷം അടുത്ത ദിവസം സാംപിളുകൾ ഫൊറൻസിക് ലാബിലേയ്ക്ക് അയക്കും.
കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനത്തുകരയിലെ ചകിരികുളത്തിൽ നിന്നും തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഇവിടെ മീൻകുളം നിർമ്മിക്കുന്നതിനായി സമീപവാസി കുളം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയത്. തുടർന്നു പോലീസ് ഇവ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലയോട്ടിയുടെയും അസ്ഥികൂടത്തിൻ്റെയും പഴക്കം കണ്ടെത്തിയത്. ഇതിനു ശേഷം, ഡിഎൻഎ സാംപിളുകൾ തലയോട്ടിയിൽ നിന്നും എല്ലിൻ കഷ്ണത്തിൽ നിന്നും ശേഖരിക്കും. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കായി അയക്കും.
20 വർഷം മുൻപുവരെ പ്രദേശത്തെ ചകിരി ഇട്ടുവെച്ചിരുന്ന കുളമായിരുന്നു പ്രദേശം. അതുകൊണ്ടു തന്നെ ആളുകളുടെ സഞ്ചാരവും കുറവായിരുന്നു. ഈ പ്രദേശത്തേയ്ക്കു അഞ്ചു വർഷം മുൻപാണ് ആദ്യമായി വഴി പോലും എത്തിയത്. പ്രദേശത്തു നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതു കൂടാതെ ഈ വഴിയുമായി ഏറെ അടുപ്പമുള്ളവരെയും കേന്ദ്രീകരിക്കുകയാണ് പോലീസ്. വൈക്കത്തു നിന്നും സമീപ ജില്ലകളിൽ നിന്നും കാണാതായവരുടെ പട്ടികയും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
എന്നാൽ ഓരോ ദിവസം കഴിയുന്തോറും തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുകയാണ്. തലയോട്ടി 40 വയസിനു മുകളിൽ പ്രായമുള്ള ആളുടേതാണ് എന്നു സ്ഥിരീകരിച്ചതോടെ മരിച്ചത് ആരാണെന്നു കണ്ടെത്തുകയാണ് പോലീസിനു ശ്രമകരമായ ജോലി. ഇതിനു ശേഷമാവും മരണകാരണം അടക്കമുള്ളവയിലേയ്ക്കു പോലീസ് കടക്കുക.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനത്തുകരയിലെ ചകിരികുളത്തിൽ നിന്നും തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഇവിടെ മീൻകുളം നിർമ്മിക്കുന്നതിനായി സമീപവാസി കുളം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയത്. തുടർന്നു പോലീസ് ഇവ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലയോട്ടിയുടെയും അസ്ഥികൂടത്തിൻ്റെയും പഴക്കം കണ്ടെത്തിയത്. ഇതിനു ശേഷം, ഡിഎൻഎ സാംപിളുകൾ തലയോട്ടിയിൽ നിന്നും എല്ലിൻ കഷ്ണത്തിൽ നിന്നും ശേഖരിക്കും. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കായി അയക്കും.
20 വർഷം മുൻപുവരെ പ്രദേശത്തെ ചകിരി ഇട്ടുവെച്ചിരുന്ന കുളമായിരുന്നു പ്രദേശം. അതുകൊണ്ടു തന്നെ ആളുകളുടെ സഞ്ചാരവും കുറവായിരുന്നു. ഈ പ്രദേശത്തേയ്ക്കു അഞ്ചു വർഷം മുൻപാണ് ആദ്യമായി വഴി പോലും എത്തിയത്. പ്രദേശത്തു നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതു കൂടാതെ ഈ വഴിയുമായി ഏറെ അടുപ്പമുള്ളവരെയും കേന്ദ്രീകരിക്കുകയാണ് പോലീസ്. വൈക്കത്തു നിന്നും സമീപ ജില്ലകളിൽ നിന്നും കാണാതായവരുടെ പട്ടികയും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
എന്നാൽ ഓരോ ദിവസം കഴിയുന്തോറും തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുകയാണ്. തലയോട്ടി 40 വയസിനു മുകളിൽ പ്രായമുള്ള ആളുടേതാണ് എന്നു സ്ഥിരീകരിച്ചതോടെ മരിച്ചത് ആരാണെന്നു കണ്ടെത്തുകയാണ് പോലീസിനു ശ്രമകരമായ ജോലി. ഇതിനു ശേഷമാവും മരണകാരണം അടക്കമുള്ളവയിലേയ്ക്കു പോലീസ് കടക്കുക.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ