കടുത്തുരുത്തി: ബധിരയും മൂകയുമായ അമ്മയുടെ കയ്യിൽ നിന്നും നാലുവയസുകാരിയെ തെരുവുനായ കടിച്ചെടുത്തു. കുട്ടിയെ കടിച്ചു വലിച്ച് മുന്നോട്ട് കൊണ്ടു പോയ നായയിൽ നിന്നും മൽപ്പിടുത്തതിലൂടെയാണ് കുട്ടിയെ അമ്മ വീണ്ടെടുത്തത്. ഇരവിമംഗലം കിരി മുകളേൽ ജോമോൻ-എൽസ ദമ്പതികളുടെ മകൾ എയ്ഞ്ചലിനെയാണ് തെരുവുനായ കടിച്ചു വലിച്ചത്. നായയിൽ നിന്നും സാഹസികമായാണ് അമ്മ കുട്ടിയെ വീണ്ടെടുത്തത്.
ഹരിതകർമസേന വാർഷികം ആഘോഷമാക്കി അയ്മനം
കോട്ടയം: ഹരിതകർമസേന വാർഷികം ആഘോഷമാക്കി അയ്മനം ഗ്രാമപഞ്ചായത്ത്. 'ഹരിതോത്സവം 2022' എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ചന്ത-നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനവും കളക്ടർ നിർവഹിച്ചു. മാലിന്യസംസ്കരണത്തിൽ മറ്റ് ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് അയ്മനം ഏറെ മുന്നിലാണെന്നും ഹരിതകേരളം മിഷനും ശുചിത്വ മിഷനും പഞ്ചായത്തും കൈകോർത്താൽ പഞ്ചായത്തിലെ 20 വാർഡുകളും നൂറു ശതമാനം മാലിന്യ മുക്തമാക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
കോട്ടയം ജില്ലയിലെ മുഴുവൻ വാർത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അയ്മനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷത വഹിച്ചു. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സംസ്ഥാനതലത്തിൽ നടത്തിയ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അയ്മനം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ കളക്ടർ ഉപഹാരം നൽകി ആദരിച്ചു. ഹരിതകർമസേന സെക്രട്ടറി ലത പ്രീത് റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. പഞ്ചായത്തിലെ 20 വാർഡുകളിലായി 23 ഹരിതകർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. മാലിന്യം ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിന് 40 മിനി എംസിഎഫുകളുമുണ്ട്.