ആപ്പ്ജില്ല

ഏറ്റുമാനൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം, പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞു, ബുധനാഴ്ച ശിക്ഷ വിധിക്കും

2016 ആഗസ്റ്റ് 14 നു പുലർച്ചെ 5.30-നാണ് ജഗു കൊല്ലപ്പെട്ടത്. ജഗുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ശശിയെ അന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണു പോലീസ് പിടികൂടിയത്.

Lipi 29 Sept 2020, 6:48 pm
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്നു കോടതി. 2016 ഓഗസ്റ്റ് 14 നു നടന്ന സംഭവത്തിലാണ് ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജി വിബി സുജയമ്മ പ്രതിയെ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി നായ്ക്കിനെ (28)തിരായ ശിക്ഷ ബുധനാഴ്ച കോടതി വിധിക്കും.
Samayam Malayalam Crime
പ്രതീകാത്മക ചിത്രം


Also Read: നമുക്ക് വെറും പെന്‍സില്‍... സൂക്ഷിച്ച് നോക്കിയാല്‍ അത്ഭുതപ്പെടുത്തും, പെന്‍സില്‍ മുനകളില്‍ വിസ്മയം തീര്‍ത്ത് സൂരജ്

കൊല്ലപ്പെട്ട ഒഡീഷ കലഹണ്ടി സങ്കരക്കോട്ട ഡനിറാം ദുർഗയുടെ മകൻ ചന്ദ്രമണി ദുർഗ (ജഗു-28)യാണ് മരിച്ചത്. ഏറ്റുമാനൂരിനു സമീപം പാറോലിക്കൽ ജംഗ്ഷനിൽ എംസി റോഡരികിലെ ജയം സ്റ്റോൺ വർക്സിലെ തൊഴിലാളികളായിരുന്നു ജഗുവും ശശിയും. 2016 ആഗസ്റ്റ് 14 നു പുലർച്ചെ 5.30-നാണ് ജഗു കൊല്ലപ്പെട്ടത്. ജഗുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ശശിയെ അന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണു പോലീസ് പിടികൂടിയത്.

നാഗർകോവിൽ സ്വദേശി രാജേന്ദ്രരാജിന്‍റെ ഉടമസ്ഥതയിലുള്ള ജയം സ്റ്റോൺസ് വർക്സിലെ ജീവനക്കാരായിരുന്ന ജഗുവും ശശിയും സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മുകൾ നിലയിലെ മുറിയിലാണു താമസിച്ചിരുന്നത്. ഞായറാഴ്ച വെളുപ്പിന് ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ ശശി ജഗുവിനെ കൊലപ്പെടുത്തുകയായിരുന്നു.

Also Read: കൊവിഡ് രോഗിക്ക് വേണ്ടത്ര ചികിത്സ നല്‍കിയില്ല; മരണപ്പെടാന്‍ കാരണം ആശുപത്രിയുടെ അനാസ്ഥ, മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ അബൂബക്കറിന്‍റെ കുടുംബം

പതിവു സമയം കഴിഞ്ഞിട്ടും ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്നു നാട്ടുകാരായ നിരപ്പേൽ ബാബുവും പാപ്പനുംകൂടി ഇവരുടെ മുറിയിലെത്തി പരിശോധിക്കുമ്പോഴാണ് ജഗു മരിച്ചുകിടക്കുന്നതു കാണുന്നത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്