ആപ്പ്ജില്ല

സേവാഭാരതിയുടെ ഊട്ടുപുരയിൽ പോയത് എന്തിന്? തിരുവഞ്ചൂർ പറയുന്നു

കുട്ടികളെ എഴുത്തിനിരുത്തുന്ന സ്ഥലത്ത് എത്തിയ ശേഷമാണ് തിരുവഞ്ചൂർ ഊട്ടുപുരയിലേക്ക് പോയത്. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം നേരത്തെ തിരുവഞ്ചൂരിനെ വിമർശിച്ചിരുന്നു.

Samayam Malayalam 26 Oct 2020, 1:51 pm
കോട്ടയം: പനച്ചിക്കാട് ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ ഊട്ടുപുരയിൽ പോയതെന്തിനെന്ന് വിശദീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. പനച്ചിക്കാട് ക്ഷേത്രം തന്‍റെ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് താൻ സേവാഭാരതിയുടെ ഊട്ടുപുരയിൽ എത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Samayam Malayalam thiruvanchoor radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ


Also Read: ആമ്പൽ വസന്തം കാണാനെത്തിയവർക്ക് പിഴ 200 രൂപ!! പനച്ചിക്കാട് ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചിട്ടും നടപടിയില്ല, പോലീസിനെതിരെ ആരോപണം

ഏറെ പ്രശസ്തമായ പനച്ചിക്കാട് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനിടെ സേവാഭാരതിയുടെ ഊട്ടുപുര തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചത് വലിയ വിവാദമായിരുന്നു. ഒക്ടോബർ 17നായിരുന്നു തിരുവഞ്ചൂർ ഊട്ടുപുര സന്ദർശിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ കടുത്ത വിമർശനവുമായി എത്തിയിരുന്നു. നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർഎസ്എസുമായി ചർച്ച നടത്തിയെന്നും പ്രചാരണം നടന്നിരുന്നു.

Also Read: ഭൂമിക്കടിയില്‍ നിന്നും മുഴക്കം; കിണറുകളില്‍ ജലനിരപ്പ് താഴുന്നു... ആശങ്കയോടെ നാട്ടുകാര്‍

ഇത്തരം പ്രചാരണങ്ങൾക്കും വിമർശനങ്ങൾക്കും എല്ലാം മറുപടി നൽകി കൊണ്ടായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം. താൻ ആർഎസ്എസുമായി ചർച്ച നടത്തിയെന്ന് ആരോപിക്കുന്നവർ ആരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തണമെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. ക്ഷേത്രാധികൃതർ അറിയിച്ചതനുസരിച്ചാണ് ഊട്ടുപുരയിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ പോയതെന്നാണ് തിരുവഞ്ചൂർ നൽകുന്ന വിശദീകരണം. കുട്ടികളെ എഴുത്തിനിരുത്തുന്ന ഇടത്തേക്ക് പോയ ശേഷമാണ് തിരുവഞ്ചൂർ ഊട്ടുപുരയിലേക്ക് പോയത്.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്