ആപ്പ്ജില്ല

കുമാരനല്ലൂരില്‍ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് അപകടം; പരിക്കേറ്റ മുന്ന് യുവാക്കളും മരിച്ചു

കുമാരനല്ലൂർ ഭാഗത്തുനിന്ന് എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 25 May 2023, 8:09 pm
Samayam Malayalam kumaranellur Accident
അപകട ദൃശ്യം
കോട്ടയം: ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു. കോട്ടയം കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ഒരു ബൈക്കിൽ യാത്ര ചെയ്ത സംക്രാന്തി തിരുവഞ്ചൂർ തൂത്തൂട്ടി സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ മരിച്ചത്. സംക്രാന്തി സ്വദേശി അൽവിൻ, ഫാറൂഖ് , തിരുവഞ്ചൂർ തൂത്തുട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കുമാരനല്ലൂർ കൊച്ചാലും ചൂടിന് സമീപത്തെ വളവിലായിരുന്നു അപകടം.

Also Read: സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ഹൈക്കോടതി; ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്ന് സർക്കാർ കോടതിയിൽ

കുമാരനല്ലൂർ ഭാഗത്തുനിന്ന് എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗാന്ധിനഗർ പോലീസ് കേസെടുത്തു.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


കരുതലും കൈത്താങ്ങും അദാലത്ത് : ആറാം ദിനം പരിഗണിച്ചത് 131 അപേക്ഷകൾ


സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ആറാം ദിനം പരിഗണിച്ചത് 131 അപേക്ഷകൾ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് എന്നിവരാണ് മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച അദാലത്തിന് നേതൃത്വം നൽകിയത്.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 93 പരാതികൾ മന്ത്രിമാർ നേരിട്ട് പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്തു. 38 പരാതികൾ അപേക്ഷകർ ഹാജരാകാത്തതിനാൽ തുടർനടപടികൾക്കായി മാറ്റിവച്ചു. 158 പരാതികൾ അദാലത്ത് വേദിയിൽ പുതിയതായി നേരിട്ട് സ്വീകരിക്കുകയും ചെയ്തു. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ, സ്‌കോളർഷിപ്പ് കുടിശിക, അതിർത്തി തർക്കം, വഴി തർക്കം,സ്വത്ത് തർക്കം, പെർമിറ്റ് നൽകാൻ, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, വയോജന സംരക്ഷണം, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് മന്ത്രിമാർക്ക് മുന്നിലെത്തിയത്.

Read Latest Local News and
Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്