ആപ്പ്ജില്ല

നിർത്തിയിട്ടിരുന്ന ലോറിയിൽ മോഷണം; കവർന്നത് പടുതയും സ്പീഡോമീറ്ററും ഡ്രൈവർ സീറ്റും! 2 പേർ പിടിയിൽ, സംഭവം കോടിമതയിൽ

കോടിമത എംജി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മോഷണം നടത്തിയ രണ്ടു പേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി എം ആർ വിനു, തൃശൂർ സ്വദേശി കെ പി പ്രിൻസ് എന്നിവരാണ് പിടിയിലായത്.

Lipi 24 Sept 2020, 4:29 pm
കോട്ടയം: കോടിമത എം ജി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും അര ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ശാന്തിഗിരി ഗുരുശ്രീ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാഞ്ഞിരത്തിൻ മൂട് ഭാഗത്ത് ദ്വാരകയിൽ എം ആർ വിനു (39) , തൃശൂർ മണലിത്തറ കൈപ്പറമ്പിൽ പൗലോസ് മകൻ കെ പി പ്രിൻസ് (38) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം ജെ അരുൺ പിടികൂടിയത്.
Samayam Malayalam Kottayam Lorry Theft
പിടിയിലായ പ്രതികൾ


Also Read: എല്‍ഡിഎഫിലേക്കില്ല; ജോസഫ് എം പുതുശേരി പിജെ ജോസഫ് പക്ഷത്തേയ്ക്ക്


കഴിഞ്ഞ 22 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത എംജി റോഡിലും എംസി റോഡരികിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നതായി ജില്ല പോലീസ് മേധാവി ജി ജയദേവിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് 22 ന് എംജി റോഡരികിൽ നിർത്തിയിട്ടിരുന്ന വെള്ളാറ കൺസ്ട്രക്ഷൻസിൻ്റെ രണ്ട് ലോറിയിൽ നിന്നും ലോറിയുടെ പടുത, സ്പീഡോമീറ്റർ, ഡ്രൈവർ സീറ്റ് എന്നിവ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

Also Read:
സംസ്ഥാനത്തെ ആദ്യത്തെ മാമോഗ്രാം യൂണിറ്റുമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രി, കൊവിഡ് രോഗികൾക്ക് ഡയാലിസിസ് യൂണിറ്റ് ഉടൻ

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചു. തുടർന്ന് പ്രിൻസിപ്പൽ എസ്ഐ ടി ശ്രീജിത്ത്, പ്രൊബേഷൻ എസ്ഐ ആഖിൽ ദേവ്, ഗ്രേഡ് എസ്ഐ നാരായണൻ ഉണ്ണി, എഎസ്ഐമാരായ ബിജു കുര്യാക്കോസ്, പി എൻ മനോജ് , സിപിഒ വിജയ് ശങ്കർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ ഷമീം എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്