ആപ്പ്ജില്ല

പാലായില്‍ ഒരു മണിക്കുറിനുള്ളില്‍ രണ്ട് വാഹനാപകടങ്ങള്‍; പൊലിഞ്ഞത് രണ്ട് ജീവനുകള്‍

ബസിനടയില്‍പ്പെട്ട യുവാവിന്റെ തല തകര്‍ന്ന നിലയിലായിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്നും എത്തിയ യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

Samayam Malayalam 13 Sept 2022, 2:39 pm
പാലാ: പാലായില്‍ ഒരു മണിക്കൂറില്‍ രണ്ട് വാഹനാപകടങ്ങളിലായി പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ഏറ്റമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയിലാണ് രണ്ട് വ്യത്യസ്ത അപകടങ്ങള്‍ ഉണ്ടായത്. ബസിനടിയില്‍പ്പെട്ട യുവാവ് തത്ക്ഷണം മരിച്ചു. കണ്ണൂര്‍ പനച്ചൂര്‍ സ്വദേശി തെക്കെക്കുറ്റ് ജോയല്‍ ജോബി (21) ആണ് മരിച്ചത്. രാവിലെ 10.20 നാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്നു ജോയല്‍.
Samayam Malayalam accident toi


Also Read: പുറത്തുവെച്ചത് ഒരു പായ പാത്രം, ഭവനവായ്പ മുടങ്ങി, നാലംഗ കുടുംബത്തെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് കേരള ബാങ്ക്

മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം പെട്ടെന്ന് വഴിയില്‍ നിര്‍ത്തി തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിക്കുകയും ബൈക്കില്‍ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബസിനടയില്‍പ്പെട്ട യുവാവിന്റെ തല തകര്‍ന്ന നിലയിലായിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്നും എത്തിയ യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Also Read: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് എങ്ങനെ ലാഭകരമായി? മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്

പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ പുലിയനൂര്‍ കാണിക്ക മണ്ഡപത്തിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മേവട കുന്നപ്പള്ളിയില്‍ കെ ജെ ജോസഫ് (78) ആണ് മരിച്ചത്. പാരലല്‍ റോഡില്‍ നിന്നും കാര്‍ പ്രധാന റോഡിലേയ്ക്ക് പ്രവേശിച്ച് കടക്കുന്നതിനിടെ വേഗത്തിലെത്തിയ ഓട്ടോറിക്ഷ കാറിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മരിയന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്