കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് 28 ന് നടക്കും. ഈരാറ്റുപേട്ടയും പാലയും വൈക്കവും ഒഴികെയുള്ള നഗരസഭകളിലെല്ലാം ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കോട്ടയത്ത് നറുക്കെടുപ്പ്
കോട്ടയം നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇടതു മുന്നണിയ്ക്കും യുഡിഎഫിനും 22 സീറ്റ് വീതമായി. എട്ടു സീറ്റാണ് ബിജെപിയ്ക്കുള്ളത്. സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനെ അഞ്ചു വർഷവും ചെയർമാനാക്കാമെന്ന ധാരണയിലാണ് ഇവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. എന്നാൽ ഇരു മുന്നണികൾക്കും 22 സീറ്റായതിനാൽ തെരഞ്ഞെടുപ്പിന് ശേഷം ചെയർപേഴ്സണെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വരും. എന്നാൽ വോട്ടെടുപ്പിൽ ആരെങ്കിലും വോട്ട് അസാധുവാക്കുകയോ, മാറ്റിക്കുത്തുകയോ ചെയ്താലും എതിർ മുന്നണിയ്ക്ക് ഭരണം ലഭിക്കാൻ സാധ്യതയുണ്ട്. ഇടതു മുന്നണിയിൽ നിന്നും അഡ്വ. ഷീജാ അനിലിന്റെയും ടി എൻ സരസമ്മാളിന്റെയും പേരുകളാണ് പരിഗണിക്കുന്നത്.
ചങ്ങനാശേരിയിൽ സ്വതന്ത്രർ നിർണായകം
ചങ്ങനാശേരി നഗരസഭയിൽ ഒരു കക്ഷികൾക്കും നിലവിൽ ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ല. മൂന്നു സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇവിടെ ഭരണം ലഭിക്കൂ. എൽഡിഎഫിനു 16 സീറ്റും, യുഡിഎഫിന് 15 സീറ്റുമാണുള്ളത്. സ്വതന്ത്രരായ സന്ധ്യാ മനോജ്, ബീന ജോബി തൂമ്പുങ്കൽ, ബെന്നി ജോസഫ് എന്നിവരുടെ പിന്തുണ ഏറെ നിർണായകമാകും. സന്ധ്യയും ബീനയും ചെയർപേഴ്സൺ സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരുവരെയും ചെയർപേഴ്സൺ ആക്കാമെന്ന ധാരണയിൽ യുഡിഎഫ് എത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും യുഡിഎഫിൽ അന്തിമ ധാരണയായിട്ടില്ല.
വൈക്കത്ത് യുഡിഎഫ് തന്നെ
വൈക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും, യുഡിഎഫ് തന്നെ ഭരിക്കുന്നതിനാണ് സാധ്യത. 11 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. ഇടതു മുന്നണിയ്ക്ക് ഒൻപത് സീറ്റും, ബിജെപിയ്ക്ക് നാലു സീറ്റുമുണ്ട്. രണ്ട് സ്വതന്ത്രരും. ബിജെപിയും, എൽഡിഎഫും സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തിയാൽ സ്വാഭാവികമായും യുഡിഎഫിനു കൂടുതൽ വോട്ടുമായി ഭരണം പിടിക്കാൻ സാധിക്കും. രാധിക ശ്യാം, പ്രീത രാജേഷ്, രേണുക രതീഷ് എന്നിവരുടെ പേരുകളാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്.
പാലായിൽ ജോസ് വിഭാഗം
പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് തന്നെ ഭരണം നടത്തും. ആന്റോ ജോസഫ് പടിഞ്ഞാറേക്കരയാണ് ചെയർമാൻ സ്ഥാനാർഥി. 17 സീറ്റുള്ള എൽഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. യുഡിഎഫിനു എട്ടും ബിജെപിയ്ക്ക് ഒരു സീറ്റുമാണ് നഗരസഭയിൽ ഉള്ളത്.
ഏറ്റുമാനൂരിലും സ്വതന്ത്രർ തീരുമാനിക്കും
മൂന്നു സ്വതന്ത്രരാണ് ഏറ്റുമാനൂരിൽ ഭരണം ആർക്കെന്നു തീരുമാനിക്കുന്നത്. ബീനാ ഷാജി, സുനിത ബിനീഷ്, വിജി ജോർജ് എന്നീ സ്വതന്ത്രർ ഇരു മുന്നണികളുമായി ചർച്ച നടത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം വേണമെന്നാണ് ബീനയുടെ നിലപാട്. സുനിതയ്ക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വേണമെന്നും. ആകെ 35 സീറ്റുള്ള നഗരസഭയിൽ എൽഡിഎഫിന് 12 സീറ്റും യുഡിഎഫിന് 13 സീറ്റും എൻഡിഎയ്ക്ക് ഏഴു സീറ്റുമുണ്ട്.
ഈരാറ്റുപേട്ടയിൽ യുഡിഎഫ്
ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗിലെ സുഹ്റ അബ്ദുൾ ഖാദറിനെയാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. 28 ൽ 14 അംഗങ്ങളുള്ള യുഡിഎഫിനു തന്നെയാണ് മുൻതൂക്കം. മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോൺഗ്രസിനു നാല് അംഗങ്ങളുമുണ്ട്. ഒൻപത് അംഗങ്ങളാണ് എൽഡിഎഫിനുള്ളത്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയത്ത് നറുക്കെടുപ്പ്
കോട്ടയം നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇടതു മുന്നണിയ്ക്കും യുഡിഎഫിനും 22 സീറ്റ് വീതമായി. എട്ടു സീറ്റാണ് ബിജെപിയ്ക്കുള്ളത്. സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനെ അഞ്ചു വർഷവും ചെയർമാനാക്കാമെന്ന ധാരണയിലാണ് ഇവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. എന്നാൽ ഇരു മുന്നണികൾക്കും 22 സീറ്റായതിനാൽ തെരഞ്ഞെടുപ്പിന് ശേഷം ചെയർപേഴ്സണെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വരും. എന്നാൽ വോട്ടെടുപ്പിൽ ആരെങ്കിലും വോട്ട് അസാധുവാക്കുകയോ, മാറ്റിക്കുത്തുകയോ ചെയ്താലും എതിർ മുന്നണിയ്ക്ക് ഭരണം ലഭിക്കാൻ സാധ്യതയുണ്ട്. ഇടതു മുന്നണിയിൽ നിന്നും അഡ്വ. ഷീജാ അനിലിന്റെയും ടി എൻ സരസമ്മാളിന്റെയും പേരുകളാണ് പരിഗണിക്കുന്നത്.
ചങ്ങനാശേരിയിൽ സ്വതന്ത്രർ നിർണായകം
ചങ്ങനാശേരി നഗരസഭയിൽ ഒരു കക്ഷികൾക്കും നിലവിൽ ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ല. മൂന്നു സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇവിടെ ഭരണം ലഭിക്കൂ. എൽഡിഎഫിനു 16 സീറ്റും, യുഡിഎഫിന് 15 സീറ്റുമാണുള്ളത്. സ്വതന്ത്രരായ സന്ധ്യാ മനോജ്, ബീന ജോബി തൂമ്പുങ്കൽ, ബെന്നി ജോസഫ് എന്നിവരുടെ പിന്തുണ ഏറെ നിർണായകമാകും. സന്ധ്യയും ബീനയും ചെയർപേഴ്സൺ സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരുവരെയും ചെയർപേഴ്സൺ ആക്കാമെന്ന ധാരണയിൽ യുഡിഎഫ് എത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും യുഡിഎഫിൽ അന്തിമ ധാരണയായിട്ടില്ല.
വൈക്കത്ത് യുഡിഎഫ് തന്നെ
വൈക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും, യുഡിഎഫ് തന്നെ ഭരിക്കുന്നതിനാണ് സാധ്യത. 11 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. ഇടതു മുന്നണിയ്ക്ക് ഒൻപത് സീറ്റും, ബിജെപിയ്ക്ക് നാലു സീറ്റുമുണ്ട്. രണ്ട് സ്വതന്ത്രരും. ബിജെപിയും, എൽഡിഎഫും സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തിയാൽ സ്വാഭാവികമായും യുഡിഎഫിനു കൂടുതൽ വോട്ടുമായി ഭരണം പിടിക്കാൻ സാധിക്കും. രാധിക ശ്യാം, പ്രീത രാജേഷ്, രേണുക രതീഷ് എന്നിവരുടെ പേരുകളാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്.
പാലായിൽ ജോസ് വിഭാഗം
പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് തന്നെ ഭരണം നടത്തും. ആന്റോ ജോസഫ് പടിഞ്ഞാറേക്കരയാണ് ചെയർമാൻ സ്ഥാനാർഥി. 17 സീറ്റുള്ള എൽഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. യുഡിഎഫിനു എട്ടും ബിജെപിയ്ക്ക് ഒരു സീറ്റുമാണ് നഗരസഭയിൽ ഉള്ളത്.
ഏറ്റുമാനൂരിലും സ്വതന്ത്രർ തീരുമാനിക്കും
മൂന്നു സ്വതന്ത്രരാണ് ഏറ്റുമാനൂരിൽ ഭരണം ആർക്കെന്നു തീരുമാനിക്കുന്നത്. ബീനാ ഷാജി, സുനിത ബിനീഷ്, വിജി ജോർജ് എന്നീ സ്വതന്ത്രർ ഇരു മുന്നണികളുമായി ചർച്ച നടത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം വേണമെന്നാണ് ബീനയുടെ നിലപാട്. സുനിതയ്ക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വേണമെന്നും. ആകെ 35 സീറ്റുള്ള നഗരസഭയിൽ എൽഡിഎഫിന് 12 സീറ്റും യുഡിഎഫിന് 13 സീറ്റും എൻഡിഎയ്ക്ക് ഏഴു സീറ്റുമുണ്ട്.
ഈരാറ്റുപേട്ടയിൽ യുഡിഎഫ്
ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗിലെ സുഹ്റ അബ്ദുൾ ഖാദറിനെയാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. 28 ൽ 14 അംഗങ്ങളുള്ള യുഡിഎഫിനു തന്നെയാണ് മുൻതൂക്കം. മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോൺഗ്രസിനു നാല് അംഗങ്ങളുമുണ്ട്. ഒൻപത് അംഗങ്ങളാണ് എൽഡിഎഫിനുള്ളത്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ