കോട്ടയം: ജിവന് ഭീഷണിയായി മാറിയ പുറമ്പോക്ക് ഭൂമിയിലെ മരം വെട്ടിമാറ്റണമെന്ന ആവശ്യവുമായി ഗൃഹനാഥൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 8 വർഷങ്ങൾ പിന്നിട്ടു. ഭരണങ്ങാനം കാഞ്ഞിരമറ്റം ഉപ്പൂട്ടിൽ സാജു ജോസഫിനാണ് ഈ ദുർവിധി. മരത്തിലെ കായ് തിന്നാൻ എത്തുന്ന വവ്വാലുകളുടെ കാഷ്ഠം മൂലം കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയുന്നില്ല. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൻ്റെ ഉദാസീനതയാണ് മരം വെട്ടുന്നതിന് തടസമെന്ന് സാജു പറഞ്ഞു.സാജുവിൻ്റെ വീടിന് മുൻപിലൂടെ ഒഴുകുന്ന കാഞ്ഞിരമറ്റം തോടിനോട് ചേർന്നാണ് ആഞ്ഞിലി മരം. ആഞ്ഞിലിയിൽ ചേലമരം കയറി ചുറ്റിയ നിലയിലാണ്.
റോഡ് വീതി കൂട്ടിയപ്പോൾ ആഞ്ഞിലിയുടെ ഇരുവശത്തെയും വേരുകൾ മുറിച്ച് മാറ്റപ്പെട്ടു. ചേലമരത്തിൻ്റെ ഒരു ഭാഗം സാജുവിൻ്റെ വീട്ട് മുറ്റത്തുണ്ടായിരുന്ന വെട്ടിലൂടെ പടർന്ന് മണ്ണിൽ വേരിറങ്ങി. നിലവിൽ ചേലമരത്തിൻ്റെ വേരുകളുടെ ബലത്തിലാണ് ആഞ്ഞിലി നില്ക്കുന്നത്. ചേലയുടെ കായ്കൾ തിന്നാൻ വവ്വാലുകൾ എത്തുന്നത് അപകട ഭീഷണിക്കൊപ്പം സാജുവിൻ്റെയും കുടുംബത്തിൻ്റെയും സ്വൈര്യജിവിതവും തകർക്കുന്നു. മുറ്റം നിറയെ വവ്വാലുകളുടെ കാഷ്ഠവം, മരത്തിൻ്റെ കായ്കളുമാണ്. വീടിനോട് ചേർന്നുള്ള കിണറിലെ വെള്ളം വവ്വാലുകളുടെ ശല്യം മൂലം ഉപയോഗശൂന്യമാണ്. മരം മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നിരവധി തവണ ജില്ലാ കളക്ടർക്കടക്കം പരാതി നല്കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
Also Read: പാലായിൽ മാണി സി.കാപ്പൻ യുഡിഎഫ് സ്ഥാനാർഥി? കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും മാത്രം സീറ്റ്?
പഞ്ചായത്ത് അധികൃതർ പലതവണ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് സാജുവിന്റെ പരാതി. രാത്രികാലങ്ങളിൽ വവ്വാലിനെ പിടിക്കാൻ വരുന്നരുടെ ശല്യവുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ വെടിയേറ്റ് വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ചില്ല് തകർന്നു.എത് നിമിഷവം നിലം പതിക്കാവുന്ന മരത്തിന് താഴെയാണ് ട്രാൻസ്ഫോർമറും, വൈദ്യുതി ലൈനുമെന്നത് അപകട ഭീഷണിയുടെ ആക്കം വർധിപ്പിക്കുന്നു. മരം വെട്ടിമാറ്റി ജീവന് സുരക്ഷിതത്വം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് സാജുവിൻ്റെയും കുടുംബത്തിൻ്റെയും ആവശ്യം.
റോഡ് വീതി കൂട്ടിയപ്പോൾ ആഞ്ഞിലിയുടെ ഇരുവശത്തെയും വേരുകൾ മുറിച്ച് മാറ്റപ്പെട്ടു. ചേലമരത്തിൻ്റെ ഒരു ഭാഗം സാജുവിൻ്റെ വീട്ട് മുറ്റത്തുണ്ടായിരുന്ന വെട്ടിലൂടെ പടർന്ന് മണ്ണിൽ വേരിറങ്ങി. നിലവിൽ ചേലമരത്തിൻ്റെ വേരുകളുടെ ബലത്തിലാണ് ആഞ്ഞിലി നില്ക്കുന്നത്. ചേലയുടെ കായ്കൾ തിന്നാൻ വവ്വാലുകൾ എത്തുന്നത് അപകട ഭീഷണിക്കൊപ്പം സാജുവിൻ്റെയും കുടുംബത്തിൻ്റെയും സ്വൈര്യജിവിതവും തകർക്കുന്നു. മുറ്റം നിറയെ വവ്വാലുകളുടെ കാഷ്ഠവം, മരത്തിൻ്റെ കായ്കളുമാണ്. വീടിനോട് ചേർന്നുള്ള കിണറിലെ വെള്ളം വവ്വാലുകളുടെ ശല്യം മൂലം ഉപയോഗശൂന്യമാണ്. മരം മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നിരവധി തവണ ജില്ലാ കളക്ടർക്കടക്കം പരാതി നല്കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
Also Read: പാലായിൽ മാണി സി.കാപ്പൻ യുഡിഎഫ് സ്ഥാനാർഥി? കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും മാത്രം സീറ്റ്?
പഞ്ചായത്ത് അധികൃതർ പലതവണ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് സാജുവിന്റെ പരാതി. രാത്രികാലങ്ങളിൽ വവ്വാലിനെ പിടിക്കാൻ വരുന്നരുടെ ശല്യവുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ വെടിയേറ്റ് വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ചില്ല് തകർന്നു.എത് നിമിഷവം നിലം പതിക്കാവുന്ന മരത്തിന് താഴെയാണ് ട്രാൻസ്ഫോർമറും, വൈദ്യുതി ലൈനുമെന്നത് അപകട ഭീഷണിയുടെ ആക്കം വർധിപ്പിക്കുന്നു. മരം വെട്ടിമാറ്റി ജീവന് സുരക്ഷിതത്വം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് സാജുവിൻ്റെയും കുടുംബത്തിൻ്റെയും ആവശ്യം.