ആപ്പ്ജില്ല

വിജിലൻസിൻ്റെ 'ഓപ്പറേഷൻ സ്പീഡ് ചെക്ക്'; വൈക്കം ആർടി ഓഫീസിൽ കണക്കിൽപ്പെടാത്ത പതിനായിരത്തോളം രൂപ, ഗുരുതര ക്രമക്കേടുകൾ

കോട്ടയത്തെ ആർടി ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഓപ്പറേഷൻ സ്പീഡ് ചെക്കിൻ്റെ ഭാഗമായാണ് കോട്ടയം, വൈക്കം, പാലാ ആർടി ഓഫീസുകളിൽ പരിശോധന നടത്തിയത്...

guest Rakesh-Krishna | Lipi 28 Nov 2021, 6:33 pm

ഹൈലൈറ്റ്:

  • ആർടി ഓഫീസുകളിൽ മിന്നൽ പരിശോധയുമായി വിജിലൻസ്.
  • വൈക്കം, കോട്ടയം, പാലാ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
  • വൈക്കത്തു നിന്നും 9840 രൂപ കണ്ടെത്തി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kottayam RT Office Raid
പ്രതീകാത്മക ചിത്രം
കോട്ടയം: കോട്ടയം ജില്ലയിലെ ആർടി ഓഫീസുകളിൽ മിന്നൽ പരിശോധയുമായി വിജിലൻസ് സംഘം. സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ നടക്കുന്ന അഴിമതിക്കഥകൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം നടത്തിയ ഓപ്പറേഷൻ സ്പീഡ് ചെക്കിൻ്റെ ഭാഗമായാണ് ജില്ലയിലെ ആർടി ഓഫീസുകളിൽ പരിശോധന നടത്തിയത്. വൈക്കം ആർടി ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പതിനായിരത്തോളം രൂപയും പാലായിലെ ആർടി ഓഫീസിലെ ക്ലർക്കിൻ്റെ പക്കൽ നിന്നും അധികമായി സൂക്ഷിച്ച 700 രൂപയും കോട്ടയം ആർടി ഓഫീസിൻ്റെ ശുചിമുറിയിൽ നിന്നും 140 രൂപയും വിജിലൻസ് സംഘം കണ്ടെത്തി. ആർടി ഓഫീസിലെ അഴിമതിക്കഥകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന തുകയെന്നാണ് വിജിലൻസ് വിലയിരുത്തൽ.
ലക്ഷ്യം വെച്ചത് വൻ കവർച്ച, അതിരമ്പുഴയിൽ എത്തിയത് കുറുവ സംഘമോ?


വിജിലൻസ് സംഘം റെയ്ഡിന് എത്തുമ്പോൾ കോട്ടയം ആർടി ഓഫീസിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് ഓഫീസിലെ ശുചിമുറിയിൽ നിന്നും 140 രൂപ കണ്ടെത്തിയത്. ഈ പണം എത്തിച്ചു നൽകിയിരുന്നത് ഏജൻ്റുമാരാണെന്ന വ്യക്തമായ തെളിവ് വിജിലൻസിനു ലഭിച്ചിട്ടുണ്ട്. വൈക്കം ആർടി ഓഫീസിൽ നിന്നും 9840 രൂപയും, പാല ജോയിന്റ് ആർടി ഓഫീസിലെ ക്ലാർക്കിൽ നിന്നും 700 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാരുമായി ചേർന്ന് അഴിമതി നടത്തുന്നതായി സർക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് കോട്ടയം ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബൈക്ക് തെന്നി മീൻവണ്ടിയുടെ അടിയിലേയ്ക്ക്; യുവാവും യുവതിയും മരിച്ചു, ദൃശ്യങ്ങൾ പുറത്ത്

മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങി മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓൺലൈനായി സമർപ്പിക്കുന്നതിനു ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിന് ഇടനിലനിൽക്കുന്ന ഒരു വിഭാഗം ഏജന്റുമാർ നടത്തുന്ന നീക്കങ്ങളാണ് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഏജന്റുമാർ നൽകുന്ന അപേക്ഷകളുടെ ഹാർഡ് കോപ്പിയിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അടിമുടി മാറും; പ്രളയവും മഴയും അതിജിവിക്കും, മഴ മാറിയാലുടൻ ടാറിങ്, വീഡിയോ കാണാം

കോട്ടയം ആർടി ഓഫീസ്, തൊടുപുഴ ആർടി ഓഫീസ്, എന്നിവിടങ്ങളിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ശുപാർശകളിൽ യാതൊരു തീരുമാനവുമെടുക്കാതെ മാറ്റിവെച്ചതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. പെൻകുന്നം ആർടി ഓഫീസ്, മൂവാറ്റുപുഴ ആർടി ഓഫീസ് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളിൽ ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളിൽ വിവിധ അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്