കോട്ടയം: നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ അപ്രതീക്ഷിതമായി പ്രസവിച്ച യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷിച്ചത് ഓട്ടോ ഡ്രൈവറും ആംബുലൻസ് ഡ്രൈവറും ചേർന്ന്. നട്ടാശേരി സ്വദേശിയായ ശ്രീക്കുട്ടി ബാബുജി (27) യാണ് നഗരമധ്യത്തിൽ മലയാള മനോരമയ്ക്കു സമീപത്തെ സിഗ്നലിനു മുന്നിൽ പ്രസവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനും പനച്ചിക്കാട് പഞ്ചായത്തിനു നൽകിയ ആംബുലൻസ് ഡ്രൈവറുമായ പ്ലാപ്പറമ്പിൽ രഞ്ജിത്താണ് അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിച്ചത്. സമയോചിതമായി ഇടപെട്ട ചവിട്ടുവരിയിലെ ഓട്ടോ ഡ്രൈവർ സന്തോഷും ജീവൻ രക്ഷിക്കാൻ നിർണായകമായ ഇടപെടൽ നടത്തി.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീക്കുട്ടിയ്ക്ക് വയർവേദ അനുഭവപ്പെട്ടതിനെ തുടർന്നു സന്തോഷിൻ്റെ ഓട്ടോറിക്ഷ വിളിച്ചത്. മിഡാസ് ജോലിക്കാരനായ ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സന്തോഷിൻ്റെ ഓട്ടോറിക്ഷ വിളിച്ചത്. ഈ ഓട്ടോറിക്ഷയിൽ ഇരുവരും മലയാള മനോരമ ജംഗ്ഷനിൽ എത്തിയപ്പോൾ, പ്രസവ വേദന എടുത്ത് ശ്രീക്കുട്ടി പുളയുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്.
രഞ്ജിത്ത് ആംബുലൻസിൽ നിന്നും ചാടിയിറങ്ങി ഓട്ടോറിക്ഷയ്ക്ക് അടുത്ത് എത്തി. രഞ്ജിത്തിന്റെ വാഹനത്തിനുള്ളിലുണ്ടായിരുന്ന ഷോൾ എടുത്ത ശേഷം രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ പൊക്കിൾകൊടി പോലും ഈ സമയം വേർപ്പെട്ടിരുന്നില്ല. ഓട്ടോ ഡ്രൈവർ സന്തോഷും രഞ്ജിത്തും ചേർന്ന് സാഹസികമായി കുട്ടിയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. ഇവിടെ വെച്ചാണ് പൊക്കിൾകൊടി മുറിച്ചു മാറ്റിയത്.
പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ടീമിൽ അംഗമാണ്. പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസിലെ ഡ്രൈവറായി കഴിഞ്ഞ മൂന്നു മാസമായി ജോലി ചെയ്യുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രഞ്ജിത്ത് സജീവമാണ്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീക്കുട്ടിയ്ക്ക് വയർവേദ അനുഭവപ്പെട്ടതിനെ തുടർന്നു സന്തോഷിൻ്റെ ഓട്ടോറിക്ഷ വിളിച്ചത്. മിഡാസ് ജോലിക്കാരനായ ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സന്തോഷിൻ്റെ ഓട്ടോറിക്ഷ വിളിച്ചത്. ഈ ഓട്ടോറിക്ഷയിൽ ഇരുവരും മലയാള മനോരമ ജംഗ്ഷനിൽ എത്തിയപ്പോൾ, പ്രസവ വേദന എടുത്ത് ശ്രീക്കുട്ടി പുളയുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്.
രഞ്ജിത്ത് ആംബുലൻസിൽ നിന്നും ചാടിയിറങ്ങി ഓട്ടോറിക്ഷയ്ക്ക് അടുത്ത് എത്തി. രഞ്ജിത്തിന്റെ വാഹനത്തിനുള്ളിലുണ്ടായിരുന്ന ഷോൾ എടുത്ത ശേഷം രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ പൊക്കിൾകൊടി പോലും ഈ സമയം വേർപ്പെട്ടിരുന്നില്ല. ഓട്ടോ ഡ്രൈവർ സന്തോഷും രഞ്ജിത്തും ചേർന്ന് സാഹസികമായി കുട്ടിയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. ഇവിടെ വെച്ചാണ് പൊക്കിൾകൊടി മുറിച്ചു മാറ്റിയത്.
പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ടീമിൽ അംഗമാണ്. പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസിലെ ഡ്രൈവറായി കഴിഞ്ഞ മൂന്നു മാസമായി ജോലി ചെയ്യുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രഞ്ജിത്ത് സജീവമാണ്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ