കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ ജോലികൾക്കായി ആറു മാസം മുൻപ് എത്തിയ തൊഴിലാളികൾ ഭക്ഷണവും കൂലിയുമില്ലാതെ ദുരിതത്തിൽ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തൊഴിലാളികളാണ് കരാറുകാരൻ മുങ്ങിയതോടെ ദുരിതത്തിലായത്. ജോലിയും കൂലിയുമില്ലാതെ ആവശ്യത്തിന് ഭക്ഷണവും നൽകാതെ ദിവസങ്ങളായി മുറിയിൽ പാർപ്പിച്ചിരുന്നതിനെ തുടർന്നു തൊഴിലാളികൾ കൗൺസിലറുടെ വീട്ടിൽ അഭയം തേടി. നഗരസഭ 44 ആം വാർഡ് അംഗം അഡ്വ.ഷീജാ അനിലിന്‍റെ വീട്ടിലെത്തിയ തൊഴിലാളികൾക്ക് ഇവർ ഭക്ഷണം വാങ്ങി നൽകി. നാട്ടുകാരും കൗൺസിലറും നിർദേശിച്ചത് അനുസരിച്ച് തൊഴിലാളികൾ ചിങ്ങവനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. Also Read: വയനാട്ടില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വേനല്‍മഴ; നഗരങ്ങളിലും മഴ... യാത്രക്കാരെ വലച്ചു!
ഇന്നലെ രാവിലെ എട്ടരയോടെ മൂലവട്ടത്തായിരുന്നു സംഭവം. റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി ബീഹാറിൽ നിന്നുള്ള 21 തൊഴിലാളികളെ ഇവിടെ എത്തിച്ചിരുന്നു. ആറു മാസത്തോളമായി മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്തെ അഭയ മന്ദിരത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവരുടെ കരാറുകാരനായ കൊല്ലം സ്വദേശി ജോസ് ഇവിടേയ്ക്കു തിരഞ്ഞു നോക്കിയില്ലെന്നു തൊഴിലാളികൾ നാട്ടുകാരോടു പരാതി പറഞ്ഞു. സമീപത്തെ കടയിൽ നിന്നാണ് തൊഴിലാളികൾക്കു ഭക്ഷണ സാധനങ്ങൾ ലഭിച്ചിരുന്നത്. ഈ കടയിലും പണം നൽകാതെ വന്നതോടെ കട ഉടമയുടെ നിർദേശാനുസരണമാണ് തൊഴിലാളികൾ രാവിലെ കൗൺസിലറുടെ വീട്ടിലെത്തിയത്.
തുടർന്നു, കൗൺസിലർ ഷീജ തൊഴിലാളികളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ഇയാൾ ഫോൺ എടുക്കാൻ തയ്യാറായില്ല. ആറു മാസത്തോളമായി കൂലി ലഭിക്കുന്നില്ലെന്നും, ഏകദേശം ഒന്നര ലക്ഷത്തോളം രൂപ കരാറുകാരൻ തങ്ങൾക്ക് നൽകാനുണ്ടെന്നും തൊഴിലാളികൾ കൗൺസിലറോട് വ്യക്തമാക്കി. കൂലി കിട്ടാത്തതിനൊപ്പം കഴിക്കാൻ ഭക്ഷണം കിട്ടുന്നില്ലെന്നും തിരികെ നാട്ടിലേക്ക് മടങ്ങി പോകാൻ നിവൃത്തിയില്ലെന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികളുടെ പരാതിയെ തുടർന്ന് കോൺട്രാക്ടറെ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നും കൗൺസിലർ പറഞ്ഞു.
Also Read: റെയില്‍വേ മേല്‍പാലങ്ങള്‍ പ്രഖ്യാപിച്ചു; ഒരു പഞ്ചായത്തിനെ മാത്രം ഒഴിവാക്കി സര്‍ക്കാര്‍! ജനകീയ പ്രക്ഷോപത്തിനൊരുങ്ങി തൃക്കരിപ്പൂര്‍... വീഡിയോ കാണാം
ഇതിനു ശേഷം റെയിൽവേ എൻജിനീയർമാരെ കൗൺസിലറും നാട്ടുകാരും വിവരം അറിയിച്ചു. എന്നാൽ, തങ്ങൾക്ക് തൊഴിലാളികളുമായി ബന്ധമില്ലെന്നും, കരാറുകാരനുമായി മാത്രമാണ് ഇടപാടെന്നുമായിരുന്നു എൻജിനീയറുടെ വാദം. തുടർന്ന് കൗൺസിലർ ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിനിടെ കൗൺസിലർ തൊഴിലാളികൾക്കു ഭക്ഷണം വാങ്ങി നൽകി. പോലീസ് എത്തി വിളിച്ചിട്ടു പോലും കൗൺസിലർ ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതോടെ തൊഴിലാളികളോട് സ്റ്റേഷനിലെത്തി പരാതി നൽകുവാനും പോലീസ് അറിയിച്ചു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇന്നലെ രാവിലെ എട്ടരയോടെ മൂലവട്ടത്തായിരുന്നു സംഭവം. റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി ബീഹാറിൽ നിന്നുള്ള 21 തൊഴിലാളികളെ ഇവിടെ എത്തിച്ചിരുന്നു. ആറു മാസത്തോളമായി മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്തെ അഭയ മന്ദിരത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവരുടെ കരാറുകാരനായ കൊല്ലം സ്വദേശി ജോസ് ഇവിടേയ്ക്കു തിരഞ്ഞു നോക്കിയില്ലെന്നു തൊഴിലാളികൾ നാട്ടുകാരോടു പരാതി പറഞ്ഞു. സമീപത്തെ കടയിൽ നിന്നാണ് തൊഴിലാളികൾക്കു ഭക്ഷണ സാധനങ്ങൾ ലഭിച്ചിരുന്നത്. ഈ കടയിലും പണം നൽകാതെ വന്നതോടെ കട ഉടമയുടെ നിർദേശാനുസരണമാണ് തൊഴിലാളികൾ രാവിലെ കൗൺസിലറുടെ വീട്ടിലെത്തിയത്.
തുടർന്നു, കൗൺസിലർ ഷീജ തൊഴിലാളികളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ഇയാൾ ഫോൺ എടുക്കാൻ തയ്യാറായില്ല. ആറു മാസത്തോളമായി കൂലി ലഭിക്കുന്നില്ലെന്നും, ഏകദേശം ഒന്നര ലക്ഷത്തോളം രൂപ കരാറുകാരൻ തങ്ങൾക്ക് നൽകാനുണ്ടെന്നും തൊഴിലാളികൾ കൗൺസിലറോട് വ്യക്തമാക്കി. കൂലി കിട്ടാത്തതിനൊപ്പം കഴിക്കാൻ ഭക്ഷണം കിട്ടുന്നില്ലെന്നും തിരികെ നാട്ടിലേക്ക് മടങ്ങി പോകാൻ നിവൃത്തിയില്ലെന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികളുടെ പരാതിയെ തുടർന്ന് കോൺട്രാക്ടറെ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നും കൗൺസിലർ പറഞ്ഞു.
Also Read: റെയില്‍വേ മേല്‍പാലങ്ങള്‍ പ്രഖ്യാപിച്ചു; ഒരു പഞ്ചായത്തിനെ മാത്രം ഒഴിവാക്കി സര്‍ക്കാര്‍! ജനകീയ പ്രക്ഷോപത്തിനൊരുങ്ങി തൃക്കരിപ്പൂര്‍... വീഡിയോ കാണാം
ഇതിനു ശേഷം റെയിൽവേ എൻജിനീയർമാരെ കൗൺസിലറും നാട്ടുകാരും വിവരം അറിയിച്ചു. എന്നാൽ, തങ്ങൾക്ക് തൊഴിലാളികളുമായി ബന്ധമില്ലെന്നും, കരാറുകാരനുമായി മാത്രമാണ് ഇടപാടെന്നുമായിരുന്നു എൻജിനീയറുടെ വാദം. തുടർന്ന് കൗൺസിലർ ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിനിടെ കൗൺസിലർ തൊഴിലാളികൾക്കു ഭക്ഷണം വാങ്ങി നൽകി. പോലീസ് എത്തി വിളിച്ചിട്ടു പോലും കൗൺസിലർ ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതോടെ തൊഴിലാളികളോട് സ്റ്റേഷനിലെത്തി പരാതി നൽകുവാനും പോലീസ് അറിയിച്ചു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ