എരുമേലി: രണ്ടു കിലോ കഞ്ചാവ് കൈവശം വച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം കഞ്ചാവ് കച്ചവടം ചെയ്ത കേസിൽ എരുമേലി സ്വദേശി അറസ്റ്റിൽ.
എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹി(40)മിനെയാണ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. പെയിന്റിങ്ങ് വർക്ക്ഷോപ്പിന്റെയും, സർവീസ് സ്റ്റേഷന്റെയും മറവിൽ യുവാക്കൾക്കിടയിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
ഇയാൾ തമിഴ്നാട് കമ്പം ഭാഗത്തുനിന്നും കഞ്ചാവ് എത്തിച്ചശേഷം 500,1000 രൂപ നിരക്കിൽ സർവീസ് സ്റ്റേഷന്റെ മറവിൽ യുവാക്കൾക്കിടയിൽ ചെറു പൊതികളാക്കി കഞ്ചാവ് വിറ്റ് വരുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് സംഘം റെയിഡ് നടത്തിയത്.
കാറുകളിലും ബൈക്കുകളിലും സർവീസ് ചെയ്യാൻ എന്ന വ്യാജേനെ ധാരാളം യുവാക്കൾ ഇവിടെ എത്തിയ ശേഷം കഞ്ചാവ് വാങ്ങുകയാണ്പതിവ്. ഇയാളിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹി(40)മിനെയാണ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. പെയിന്റിങ്ങ് വർക്ക്ഷോപ്പിന്റെയും, സർവീസ് സ്റ്റേഷന്റെയും മറവിൽ യുവാക്കൾക്കിടയിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
ഇയാൾ തമിഴ്നാട് കമ്പം ഭാഗത്തുനിന്നും കഞ്ചാവ് എത്തിച്ചശേഷം 500,1000 രൂപ നിരക്കിൽ സർവീസ് സ്റ്റേഷന്റെ മറവിൽ യുവാക്കൾക്കിടയിൽ ചെറു പൊതികളാക്കി കഞ്ചാവ് വിറ്റ് വരുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് സംഘം റെയിഡ് നടത്തിയത്.
കാറുകളിലും ബൈക്കുകളിലും സർവീസ് ചെയ്യാൻ എന്ന വ്യാജേനെ ധാരാളം യുവാക്കൾ ഇവിടെ എത്തിയ ശേഷം കഞ്ചാവ് വാങ്ങുകയാണ്പതിവ്. ഇയാളിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.