ആപ്പ്ജില്ല

കയ്യിൽ മൂന്നു കിലോ ഹാഷിഷ് ഓയിൽ, വില മൂന്നുകോടിയിലധികം; പ്രതിക്ക് 12 വർഷം കഠിനതടവ്

കോഴിക്കോട് മൂന്നു കിലോ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിയ്ക്ക് 12 വർഷം കഠിനതടവ്. വെളിപ്പറമ്പ് സ്വദേശി എൻ വി അൻവറിനെയാണ് വടകര നാർക്കോട്ടിക് കോടതി ശിക്ഷിച്ചത്.

Edited byദീപു ദിവാകരൻ | Lipi 14 May 2023, 11:44 am

ഹൈലൈറ്റ്:

  • ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിയ്ക്ക് 12 വർഷം കഠിനതടവ്.
  • കോഴിക്കോട് സ്വദേശി അൻവറിനെയാണ് ശിക്ഷിച്ചത്.
  • വടകര നാർക്കോട്ടിക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kozhikode Hashish Oil Case
പ്രതി അൻവർ.
കോഴിക്കോട്: 3.075 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിയ്ക്ക് 12 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് പരപ്പിൽ വെളിപ്പറമ്പ് സ്വദേശി എൻ വി അൻവറിനെ (45) യാണ് വടകര നാർക്കോട്ടിക് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2021 ഏപ്രിൽ 14 ന് രാമനാട്ടുകര ബസ് സ്റ്റാൻഡിനു എതിർവശമുള്ള ചാലിയാർ കോംപ്ലക്‌സിന് മുൻവശത്തുനിന്നാണ് പ്രതി പിടിയിലായത്. രാജ്യാന്തര വിപണിയിൽ മൂന്നുകോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.



മൂന്നു പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. രാമനാട്ടുകരയിൽ ബസ് ഇറങ്ങിയ വേളയിലാണ് അൻവറിനെ എക്സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചത്. അൻവർ മുമ്പും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. നാർക്കോട്ടിക് കോടതി ജഡ്ജി വി പി എം സുരേഷ് ബാബുവാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എ സനൂജ് ഹാജരായി.

പാറക്കെട്ടിൽനിന്ന് കൊക്കയിലേക്ക് വീണു; യുവ ഫോട്ടോഗ്രാഫർ മരിച്ചു
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്