കോഴിക്കോട്: പാവങ്ങാട്ടെ വണ്ടര്‍ ബേക്ക് എന്ന സ്ഥാപനത്തില്‍ നിന്നു ബേക്കറി ഉത്പന്ന യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബേക്കറിയിലെ മുന്തൊഴിലാളികളായ പാലക്കാട് പഴയന്നൂര്‍ പകുതിപറമ്പില് അഖില്‍ അന്‍സാരി (24), വടക്കേപ്പറ്റ കറ്റക്കുളം വീട്ടില്‍ അമീര്‍ ആഷിഖ് (23), തൃശൂര്‍ പഴയന്നൂര്‍ പുത്തന്‍ചിറക്കല്‍ ഷിജു (27) എന്നിവരാണ് അറസ്റ്റിലായത്. തൃശൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
നാലുലക്ഷത്തിലധികം രൂപ വിലവരുന്ന യന്ത്രങ്ങളാണ് ഇവര്‍ കൊണ്ടുപോയിരുന്നത്. ഇതില്‍ ഇറ്റാലിയന്‍ നിര്‍മിത ഉപകരണവും ഉള്‍പ്പെടുന്നു. 17ന് അര്‍ധരാത്രി താക്കോല്‍ ഉപയോഗിച്ച് കട തുറന്ന് സാധനങ്ങള്‍ കൊണ്ടുപോകുകയായിരുന്നു. ഉടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യന്ത്രങ്ങള്‍ കൊണ്ടുപോയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മോഷണത്തിനാണ് കേസെടുത്തിട്ടുള്ളത്.
Also Read: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും ചാടിപ്പോയി
കാറില്‍ കയറ്റി കൊണ്ടുപോയ സാധനങ്ങള്‍ തൃശൂര്‍ അഷ്ടമി ചിറയ്ക്കടുത്ത് ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. വില്‍പ്പന നടത്താനാണ് ഇത് ഇവിടെയെത്തിച്ചത്. സാധനങ്ങള്‍ കൊണ്ടുപോയ കാര്‍ കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ കെ. രാജീവ്, സുരേഷ്ബാബു, ദിനേശന്, സീനിയര്‍ സിപിഒ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ