കോഴിക്കോട്: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ മറവില്‍ മോഷണം നടത്തിയ അഞ്ച് സ്ത്രീകളെ ടൗണ്‍ പോലീസ് പിടികൂടി. കഴിഞ്ഞ ആഴ്ച ജില്ലാ കോടതി വളപ്പില്‍ നിന്ന് 700 കിലോഗ്രാം കോണ്‍ക്രീറ്റ് കമ്പി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ സെല്‍വി എന്ന ആശ, രാസാത്തി, ശാന്തി, ചിത്ര, മങ്കമ്മ എന്നിവരാണ് പിടിയിലായത്.
അലഞ്ഞതിരിഞ്ഞു നടന്ന് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ മറവിലാണ് കോടതി വളപ്പിലെ ക്വാര്‍ട്ടേഴ്‌സിനോടു ചേര്‍ന്ന് സൂക്ഷിച്ച കമ്പി മോഷ്ടിച്ചത്. 25,000 രൂപയോളം വിലവരുമിതിന്.
ഗുഡ്‌സ് ഓട്ടോ വിളിച്ചാണ് സാധനം ഇവിടെ നിന്ന് കൊണ്ടുപോയത്. ഇത് താമരശേരിയിലുള്ള കടയില്‍ കൊണ്ടുപോയി വിറ്റതായി ഇവര്‍ പോലീസിനോടു പറഞ്ഞു.
Also Read: കോഴിക്കോട് കനത്ത മഴ; പലയിടത്തും നാശനഷ്ടം
ഇവര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കോടതി പരിസരത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വീഡിയോ ശേഖരിച്ച പോലീസ് ഇവരുടെ ചിത്രം സാമൂഹികമാധ്യങ്ങളിലും പങ്കുവച്ചാണ് അന്വേഷണം നടത്തിയത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് തൊണ്ടയാട് ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയത്. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്‌ഐമാരായ കെ.ടി. ബിജിത്ത്, വി.വി. അബ്ദുള്‍സലിം, മുഹമ്മദ് സബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ സജേഷ്‌കുമാര്‍, അനൂജ്, സുനിത, ജിജി നാരായണന്‍, ശ്രീകല സായൂജ്, സുജന നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ