കോഴിക്കോട്: മൂന്ന് കൊലപാതകങ്ങൾ നടത്തി കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടും കുറ്റവാളി കോഴിക്കോട് അറസ്റ്റിൽ. പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കുറ്റവാളിയാണ് പിടിയിലായത്. രവികുൽ സർദാറാണ് അറസ്റ്റിലായത്. പന്നിയങ്കര പോലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്നാണ് മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് ഇയാളെ പിടികൂടിയത്. Also Read: നാടുവിട്ടത് നഗരസഭയുടെ ഭീഷണിയും പീഢനവും കാരണം; തുടർച്ചയായി ദ്രോഹിച്ചു, ഹൈക്കോടതി വിധി കാണിച്ചിട്ടും നീതി കിട്ടിയില്ലെന്ന് രാജ് കബീർ
കഴിഞ്ഞ മാസം 7ന് പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയുമാണ് അറസ്റ്റിലായ രവികുൽ സർദാറും സംഘവും കൊലപ്പെടുത്തിയത്. വെടിവച്ച് വീഴ്ത്തിയ ശേഷം സ്വപൻ മാജിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷി ഉണ്ടാകാതിരിക്കാൻ സ്വപൻ മാജിയുടെ കൂടെ ഉണ്ടായിരുന്ന ഭൂത് നാഥ് പ്രമാണിക്, ജന്തു ഹൽദർ എന്നിവരെയും കൊലപ്പെടുത്തി കടന്നു കളഞ്ഞു.
Also Read: പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് 50 കഴിഞ്ഞവർ, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ
രവികുൽ സർദാറിന്റെ കൂടെ കൃത്യത്തിൽ പങ്കെടുത്ത നാല് പേരെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. രവികുൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി കേരളത്തിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ബംഗാൾ പോലീസ് കേരള പോലീസുമായി ബന്ധപ്പെടുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മീഞ്ചന്തയിൽ നിന്ന് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാദേശിക തർക്കങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്തംഗത്തെ വധിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രവികുല സർദാർ. കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതിയെ പശ്ചിമ ബംഗാൾ പോലീസിന് കൈമാറി.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ മാസം 7ന് പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയുമാണ് അറസ്റ്റിലായ രവികുൽ സർദാറും സംഘവും കൊലപ്പെടുത്തിയത്. വെടിവച്ച് വീഴ്ത്തിയ ശേഷം സ്വപൻ മാജിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷി ഉണ്ടാകാതിരിക്കാൻ സ്വപൻ മാജിയുടെ കൂടെ ഉണ്ടായിരുന്ന ഭൂത് നാഥ് പ്രമാണിക്, ജന്തു ഹൽദർ എന്നിവരെയും കൊലപ്പെടുത്തി കടന്നു കളഞ്ഞു.
Also Read: പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് 50 കഴിഞ്ഞവർ, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ
രവികുൽ സർദാറിന്റെ കൂടെ കൃത്യത്തിൽ പങ്കെടുത്ത നാല് പേരെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. രവികുൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി കേരളത്തിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ബംഗാൾ പോലീസ് കേരള പോലീസുമായി ബന്ധപ്പെടുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മീഞ്ചന്തയിൽ നിന്ന് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാദേശിക തർക്കങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്തംഗത്തെ വധിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രവികുല സർദാർ. കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതിയെ പശ്ചിമ ബംഗാൾ പോലീസിന് കൈമാറി.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം