നാദാപുരം: വടകര മുൻസിപ്പാലിറ്റി ഉൾപ്പെടെ താലൂക്കിലെ ഏഴോളം പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്ന വിഷ്ണുമംഗലം ബണ്ട് നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം. നാദാപുരം എംഎൽഎ ഇ കെ വിജയൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വർഷങ്ങളായി ബണ്ട് പരിസരത്ത് കെട്ടിക്കിടക്കുന്ന ചെളി നീക്കം ചെയ്ത് മേഖലയിലെ പ്രളയഭീതി അകറ്റണമെന്ന നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം ജല അതോറിറ്റി മുഖവിലക്കെടുക്കാറുണ്ടായിരുന്നില്ല. ഇതോടെ കാലവർഷത്തിൽ ബണ്ട് പരിസരത്തെ 100 ഓളം വീടുകളും റോഡുകളും വെള്ളത്തിനടിയിലാവുക പതിവായിരുന്നു.
2018, 19 വർഷങ്ങളിലും മേഖല വെള്ളത്തിനടിയിലായി. നാട്ടുകാരുടെ സമ്മർദ്ധത്തെ തുടർന്ന് ബണ്ട് പരിസരത്ത് കെട്ടിക്കിടക്കുന്ന ചളി നീക്കം ചെയ്യാൻ ഒരുകോടിയിൽ പരം രൂപ സർക്കാർ അനുവദിച്ചു. പക്ഷെ പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. വേനൽ എത്തിയതോടെ ജല അതോറിറ്റി അധികൃതർ ബണ്ടിൻ്റെ ഷട്ടർ അടക്കാൻ എത്തിയപ്പോൾ പുഴ സംരക്ഷണ സമിതി പ്രവർത്തകർ തടയുകയും ചളി നീക്കം ചെയ്യാതെ ബണ്ട് ഷട്ടർ അടക്കാൻ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് എംഎൽഎ പുഴ സംരക്ഷണ സമിതിയുടെയും ജനപ്രതിനിധികളുടെയും അനുരഞ്ജനയോഗം വിളിച്ചുചേർത്തത്. ഈ യോഗത്തിലാണ് പുഴ നവീകരണ പ്രവൃത്തി ഫെബ്രുവരി 15 ന് ആരംഭിക്കാൻ തീരുമാനമായത്.
ബണ്ടിൻ്റെ മുകൾ ഭാഗത്ത് അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്ത് പുഴയുടെ ആഴം വീണ്ടെടുക്കാനുള്ള ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് ആദ്യം നടത്തുക. പിന്നീട് ഷട്ടർ അടച്ച ശേഷം ബണ്ടിൻ്റെ താഴ്ഭാഗത്തെ നവീകരണം നടത്തും. ഇതിനായി 40 ലക്ഷം രൂപയുടെ ടെണ്ടർ നടപടി 28 ന് പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി ബണ്ട് പരിസരത്തെ അടിഞ്ഞുകൂടിയ മണ്ണിൻ്റെ ലെവൽ അളവെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടൺ കണക്കിന് ചളിയാണ് ബണ്ടിൽ കെട്ടിക്കിടക്കുന്നത്.
ചളി നീക്കൽ പ്രവൃത്തി പൂർത്തിയാവുന്നതോടെ പ്രളയത്തിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടാതെ പുഴ സംരക്ഷണ സമിതി പ്രവർത്തകർ പുഴ നവീകരണം ആവശ്യപ്പെട്ട് നടത്തിവന്ന സമരവും പ്രതിഷേധങ്ങളും ഫലം കണ്ട സന്തോഷത്തിലുമാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 15 ന് രാവിലെ ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും. നാദാപുരം റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, നസീമ കൊട്ടാരത്തിൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kozhikode News, Nadapuram,Vishnumangalam Bund
2018, 19 വർഷങ്ങളിലും മേഖല വെള്ളത്തിനടിയിലായി. നാട്ടുകാരുടെ സമ്മർദ്ധത്തെ തുടർന്ന് ബണ്ട് പരിസരത്ത് കെട്ടിക്കിടക്കുന്ന ചളി നീക്കം ചെയ്യാൻ ഒരുകോടിയിൽ പരം രൂപ സർക്കാർ അനുവദിച്ചു. പക്ഷെ പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. വേനൽ എത്തിയതോടെ ജല അതോറിറ്റി അധികൃതർ ബണ്ടിൻ്റെ ഷട്ടർ അടക്കാൻ എത്തിയപ്പോൾ പുഴ സംരക്ഷണ സമിതി പ്രവർത്തകർ തടയുകയും ചളി നീക്കം ചെയ്യാതെ ബണ്ട് ഷട്ടർ അടക്കാൻ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് എംഎൽഎ പുഴ സംരക്ഷണ സമിതിയുടെയും ജനപ്രതിനിധികളുടെയും അനുരഞ്ജനയോഗം വിളിച്ചുചേർത്തത്. ഈ യോഗത്തിലാണ് പുഴ നവീകരണ പ്രവൃത്തി ഫെബ്രുവരി 15 ന് ആരംഭിക്കാൻ തീരുമാനമായത്.
ബണ്ടിൻ്റെ മുകൾ ഭാഗത്ത് അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്ത് പുഴയുടെ ആഴം വീണ്ടെടുക്കാനുള്ള ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് ആദ്യം നടത്തുക. പിന്നീട് ഷട്ടർ അടച്ച ശേഷം ബണ്ടിൻ്റെ താഴ്ഭാഗത്തെ നവീകരണം നടത്തും. ഇതിനായി 40 ലക്ഷം രൂപയുടെ ടെണ്ടർ നടപടി 28 ന് പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി ബണ്ട് പരിസരത്തെ അടിഞ്ഞുകൂടിയ മണ്ണിൻ്റെ ലെവൽ അളവെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടൺ കണക്കിന് ചളിയാണ് ബണ്ടിൽ കെട്ടിക്കിടക്കുന്നത്.
ചളി നീക്കൽ പ്രവൃത്തി പൂർത്തിയാവുന്നതോടെ പ്രളയത്തിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടാതെ പുഴ സംരക്ഷണ സമിതി പ്രവർത്തകർ പുഴ നവീകരണം ആവശ്യപ്പെട്ട് നടത്തിവന്ന സമരവും പ്രതിഷേധങ്ങളും ഫലം കണ്ട സന്തോഷത്തിലുമാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 15 ന് രാവിലെ ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും. നാദാപുരം റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, നസീമ കൊട്ടാരത്തിൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kozhikode News, Nadapuram,Vishnumangalam Bund