കോഴിക്കോട്: നഗരത്തില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്മാ(40)നെയാണ് ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്) മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടിയത്. മാങ്കാവിലെ സ്വകാര്യ ആശുപത്രിയോടു ചേര്‍ന്ന പാര്‍ക്കിംഗ് ഗ്രൗണ്ടിനു സമീപത്തു നിന്നാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്നു പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ അര ലക്ഷത്തോളം രൂപ വില വരും.
മുജീബ് ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് വെളിപ്പെടുത്തി. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബേപ്പൂര്‍ ഹാര്‍ബറില്‍ പോര്‍ട്ടര്‍ ജോലി ചെയ്യുന്ന മുജീബ് ബേപ്പൂരും മാങ്കാവും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.അക്ബറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ ഏറെ നാളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാളുടെ മാങ്കാവിലുള്ള വീടിന്റെ പരിസര പ്രദേശങ്ങളില്‍ ലഹരി മാഫിയക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബോര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരം സമയത്തും രാത്രികാലങ്ങളിലും നിരവധി യുവതി,യുവാക്കളും കുട്ടികളും കാറിലും ബൈക്കിലുമായി ഇവിടെ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനു എസ് നായര്‍, ഹരികൃഷ്ണന്‍ വി, സിപിഒ ശരത്, ഡ്രൈവര്‍ സിപിഒ സന്ദീപ് ഡാന്‍സാഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്,സീനിയര്‍ സി.പി.ഒ കെ അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂര്‍,സുനോജ് കാരയില്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോഴിക്കോട് സിറ്റി പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 15 കേസുകളിലായി 400 ഗ്രാം എംഡിഎംഎ, 400 എല്‍എസ്ഡി, 10 കിലോഗ്രാം കഞ്ചാവ്, 200 എംഡിഎംഎ പില്‍,ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. വില്പനക്കാരായ 20 ഓളം പേരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ ഇത്തരക്കാരുടെ സ്വത്ത് കണ്ടു കെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്ന് കോഴിക്കോട് ഡിസിപി ഡോ.ശ്രീനിവാസ് പറഞ്ഞു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മുജീബ് ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് വെളിപ്പെടുത്തി. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബേപ്പൂര്‍ ഹാര്‍ബറില്‍ പോര്‍ട്ടര്‍ ജോലി ചെയ്യുന്ന മുജീബ് ബേപ്പൂരും മാങ്കാവും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.അക്ബറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ ഏറെ നാളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാളുടെ മാങ്കാവിലുള്ള വീടിന്റെ പരിസര പ്രദേശങ്ങളില്‍ ലഹരി മാഫിയക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബോര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരം സമയത്തും രാത്രികാലങ്ങളിലും നിരവധി യുവതി,യുവാക്കളും കുട്ടികളും കാറിലും ബൈക്കിലുമായി ഇവിടെ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനു എസ് നായര്‍, ഹരികൃഷ്ണന്‍ വി, സിപിഒ ശരത്, ഡ്രൈവര്‍ സിപിഒ സന്ദീപ് ഡാന്‍സാഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്,സീനിയര്‍ സി.പി.ഒ കെ അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂര്‍,സുനോജ് കാരയില്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോഴിക്കോട് സിറ്റി പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 15 കേസുകളിലായി 400 ഗ്രാം എംഡിഎംഎ, 400 എല്‍എസ്ഡി, 10 കിലോഗ്രാം കഞ്ചാവ്, 200 എംഡിഎംഎ പില്‍,ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. വില്പനക്കാരായ 20 ഓളം പേരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ ഇത്തരക്കാരുടെ സ്വത്ത് കണ്ടു കെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്ന് കോഴിക്കോട് ഡിസിപി ഡോ.ശ്രീനിവാസ് പറഞ്ഞു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം