കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയില്‍ വയോധികയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും കവര്ച്ചക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ സുഹൃത്തായ സൂര്യപ്രഭ ഇവരുടെ കാമുകനായ വേങ്ങര സ്വദേശി ജമാലുദ്ദീന്‍ എന്നിവര്‍ കൂട്ടുപ്രതികളാണ്. കവര്‍ന്നെടുത്ത ആഭരണങ്ങള്‍ വിറ്റത് ഇവര്‍ ഇരുവരും ചേര്‍ന്നാണ്.
Also Read: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; മധ്യസ്ഥ സമിതിക്ക് മൊഴി നല്‍കാനെത്തിയ ജീവനക്കാരന് മര്‍ദ്ദനം, നെഞ്ചത്ത് ചവിട്ടി!
കുറ്റകൃത്യം നടന്ന് അറുപതുദിവസത്തിനകമാണ് അന്വേഷണസംഘത്തലവന്‍ മുക്കം ഇന്‍സ്പെക്ടര്‍ ബികെ സിജു താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം ആസൂത്രിതമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ജൂലായ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ രാവിലെ പണിക്കുപോകവെ, മുത്തേരിയില്‍നിന്ന് മുജീബ് റഹ്മാന്റെ ഓട്ടോറിക്ഷയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആക്രമിച്ച് ബോധംകെടുത്തിയശേഷം കാപ്പുമലയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു.
വയോധികയുടെ ഒരുപവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും കമ്മല്‍ പിടിച്ചുപറിക്കുകയും മൊബൈല്‍ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗും മോഷ്ടിക്കുകയുംചെയ്തു. അവശനിലയിലായ ഇവരെ മെഡിക്കല്‍കോളേജില്‍ എത്തിച്ചശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി വൈ എസ് പി ടികെ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്പെക്ടര്‍ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ നിര്‍ണായക മൊഴി
സമാന കുറ്റകൃത്യം നടത്തിയ പ്രതികളുടെ ഫോട്ടോ പീഡനത്തിനിരയായ വയോധികയെ കാണിച്ചാണ് പ്രതിയായ കൊണ്ടോട്ടി സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്മാനെ തിരിച്ചറിഞ്ഞത്. അതിനിടെ, അന്വേഷണസംഘം മുക്കം പൂളപ്പൊയിലില്വെച്ചു സഹോദരങ്ങളായ സൂര്യപ്രഭയുടെയും ചന്ദ്രശേഖരന്റെയും കൈയില്‍നിന്ന് പത്തുകിലോ കഞ്ചാവ് പിടികൂടിയതും കേസില്‍ നിര്‍ണായകമായി. കഞ്ചാവ് കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വയോധികയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മുജീബുമായി അടുപ്പമുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
തുടര്‍ന്ന് ഓമശ്ശേരിയില്‍നിന്ന് മുജീബിനെ അറസ്റ്റുചെയ്തു.ഇനി പിടികൂടാനുള്ള ജമാലുദ്ദീന്‍ മലപ്പുറം വേങ്ങര സ്വദേശിയാണ്. ഇയാള്‍ ബെംഗളൂരുഭാഗത്ത് ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ഷാജിദ്, എ.എസ്.ഐ. സി. സാജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, രതീഷ് ഏകരൂല്‍, സ്വപ്ന, സിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; മധ്യസ്ഥ സമിതിക്ക് മൊഴി നല്‍കാനെത്തിയ ജീവനക്കാരന് മര്‍ദ്ദനം, നെഞ്ചത്ത് ചവിട്ടി!
കുറ്റകൃത്യം നടന്ന് അറുപതുദിവസത്തിനകമാണ് അന്വേഷണസംഘത്തലവന്‍ മുക്കം ഇന്‍സ്പെക്ടര്‍ ബികെ സിജു താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം ആസൂത്രിതമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ജൂലായ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ രാവിലെ പണിക്കുപോകവെ, മുത്തേരിയില്‍നിന്ന് മുജീബ് റഹ്മാന്റെ ഓട്ടോറിക്ഷയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആക്രമിച്ച് ബോധംകെടുത്തിയശേഷം കാപ്പുമലയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു.
വയോധികയുടെ ഒരുപവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും കമ്മല്‍ പിടിച്ചുപറിക്കുകയും മൊബൈല്‍ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗും മോഷ്ടിക്കുകയുംചെയ്തു. അവശനിലയിലായ ഇവരെ മെഡിക്കല്‍കോളേജില്‍ എത്തിച്ചശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി വൈ എസ് പി ടികെ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്പെക്ടര്‍ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ നിര്‍ണായക മൊഴി
സമാന കുറ്റകൃത്യം നടത്തിയ പ്രതികളുടെ ഫോട്ടോ പീഡനത്തിനിരയായ വയോധികയെ കാണിച്ചാണ് പ്രതിയായ കൊണ്ടോട്ടി സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്മാനെ തിരിച്ചറിഞ്ഞത്. അതിനിടെ, അന്വേഷണസംഘം മുക്കം പൂളപ്പൊയിലില്വെച്ചു സഹോദരങ്ങളായ സൂര്യപ്രഭയുടെയും ചന്ദ്രശേഖരന്റെയും കൈയില്‍നിന്ന് പത്തുകിലോ കഞ്ചാവ് പിടികൂടിയതും കേസില്‍ നിര്‍ണായകമായി. കഞ്ചാവ് കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വയോധികയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മുജീബുമായി അടുപ്പമുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
തുടര്‍ന്ന് ഓമശ്ശേരിയില്‍നിന്ന് മുജീബിനെ അറസ്റ്റുചെയ്തു.ഇനി പിടികൂടാനുള്ള ജമാലുദ്ദീന്‍ മലപ്പുറം വേങ്ങര സ്വദേശിയാണ്. ഇയാള്‍ ബെംഗളൂരുഭാഗത്ത് ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ഷാജിദ്, എ.എസ്.ഐ. സി. സാജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, രതീഷ് ഏകരൂല്‍, സ്വപ്ന, സിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ