ആപ്പ്ജില്ല

വിദ്യാര്‍ഥി പുറത്തേക്ക് തുപ്പി, ഓട്ടോയിലും ഡ്രൈവറുടെ വസ്ത്രത്തിലും തെറിച്ചു; കുട്ടിയുടെ ഷര്‍ട്ട് അഴിച്ചു മാറ്റി തുടപ്പിച്ചു

കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന അഞ്ചുവയസുകാരന്‍ ഓട്ടോയുടെ പുറത്തേക്ക് തുപ്പുന്നതിനിടെ ഡ്രൈവറുടെ വസ്ത്രത്തില്‍ തെറിച്ചത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 29 Jan 2023, 12:04 pm

ഹൈലൈറ്റ്:

  • സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
  • ബാലാവകാശ കമ്മീഷന്‍ ചോമ്പാല പോലീസിനോട് വിശദീകരണം തേടി
  • ബാലവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജാണ് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
വടകര: ഓട്ടോ യാത്രക്കിടയില്‍ അഞ്ചു വയസുകാരനായ വിദ്യാര്‍ഥി പുറത്തേക്ക് തുപ്പുന്നതിനിടെ ഓട്ടോയിലും ഡ്രൈവറുടെ വസ്ത്രത്തിലും തുപ്പൽ തെറിച്ചു. പിന്നാലെ കുട്ടിയുടെ ഷര്‍ട്ട് അഴിച്ചു മാറ്റി തുടപ്പിച്ച സംഭവത്തില്‍ നടപടിക്കായി മുറവിളി ഉയരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം വൈറലായതിനു പിന്നാലെ ബാലാവകാശ കമ്മീഷന്‍ ചോമ്പാല പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു.
Also Read: ചുരമിറങ്ങുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ബ്രേക്ക് പോയി; മനസാന്നിധ്യത്തോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ രക്ഷകനായി

കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന അഞ്ചുവയസുകാരന്‍ ഓട്ടോയുടെ പുറത്തേക്ക് തുപ്പുന്നതിനിടെ ഡ്രൈവറുടെ വസ്ത്രത്തില്‍ തെറിച്ചത്. ഇതിന്‍റെ പേരില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് കുട്ടിയുടെ ഷര്‍ട്ട് അഴിച്ചു മാറ്റിച്ച് ഡ്രൈവറുടെ വസ്ത്രം തുടപ്പിക്കുകയായിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവറോട് ചോദിച്ച കുട്ടിയുടെ മാതാവിനോട് ഡ്രൈവര്‍ തട്ടിക്കയറി സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരും കുട്ടിയുടെ വീട്ടുകാരും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ ചോമ്പാല പോലീസിനോട് വിശദീകരണം തേടിയത്. ബാലവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജാണ് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.

Also Read: ഭാര്യയെ കൊന്ന് മൃതദേഹം ലൈംഗികമായി ഉപയോഗിച്ച് ഭര്‍ത്താവ്; പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി

മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയുമായി പാലക്കുഴ ഗ്രാമപഞ്ചായത്ത്


സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പു വരുത്തുന്നതിനായി മെൻസ്ട്രൽ കപ്പുകളുമായി പാലക്കുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജയ നിർവഹിച്ചു.

സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത് വഴി കുടുംബങ്ങൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ഭാരവും ഇവ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം എന്നിവ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പാലക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ ജെന്റർ റിസോഴ്സ് സെന്ററിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

പദ്ധതിക്കായി 26,000 രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചത്. ഇതോടനുബന്ധിച്ച് 86 പേരാണ് ഇതിനോടകം മെൻസ്ട്രൽ കപ്പിലേക്ക് മാറിയത്. കൂടുതൽ പേരെ കൂടി പങ്കാളികളാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

മെൻസ്ട്രൽ കപ്പുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കിടയിൽ വ്യാപകമായ ആശങ്കകളും തെറ്റിദ്ധാരണകളുമാണുള്ളത്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി കപ്പുകളുടെ ഉപയോഗം, സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ചുള്ള ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അവബോധം നൽകുന്നതിനായി ബോധവൽക്കരണ പരിപാടിയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

Read Latest Local News and
Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്