കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി രൂപതയുടെ കളക്ടറേറ്റ് മാർച്ച്. കർഷകരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും രാജിവെച്ച് പുറത്തുപോകണമെന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറൽ കൺവീനറും സീറോ മലബാർ സഭാ വക്താവുമായ ഡോ. ചാക്കോ കാളംപറമ്പിൽ പറഞ്ഞു.
ബഫർസോൺ പ്രശ്നത്തെ തൻ്റെ കീഴിലുള്ള വകുപ്പുകളെല്ലാം ഉപയോഗിച്ച് പരിഹരിക്കാനും അതിനു ശ്രമം നടത്താനും കഴിയില്ലെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭ രാജിവെച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കർഷകരെയോ ക്രൈസ്തവരെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നാനാവിഭാഗം ആളുകളെയും ബാധിക്കുന്ന കാര്യമാണ്. മൃഗങ്ങളുടെ പേര് പറഞ്ഞു കുടിയിറക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്. വിഷയത്തെ കുറിച്ച് വ്യക്തമായി പഠിച്ച് ഡോക്യുമെന്റ് തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെയും പ്രതിപക്ഷത്തെയും കേന്ദ്രത്തെയും സുപ്രീംകോടതിയെയും പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് മുഖ്യപ്രഭാഷണത്തിൽ കോഴിക്കോട് രൂപതാ മെത്രാൻ റൈറ്റ്. റവ. ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. രാവിലെ എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുൻപിൽ സമാപിച്ചു.
ബഫർസോൺ പ്രശ്നത്തെ തൻ്റെ കീഴിലുള്ള വകുപ്പുകളെല്ലാം ഉപയോഗിച്ച് പരിഹരിക്കാനും അതിനു ശ്രമം നടത്താനും കഴിയില്ലെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭ രാജിവെച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കർഷകരെയോ ക്രൈസ്തവരെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നാനാവിഭാഗം ആളുകളെയും ബാധിക്കുന്ന കാര്യമാണ്. മൃഗങ്ങളുടെ പേര് പറഞ്ഞു കുടിയിറക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്. വിഷയത്തെ കുറിച്ച് വ്യക്തമായി പഠിച്ച് ഡോക്യുമെന്റ് തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെയും പ്രതിപക്ഷത്തെയും കേന്ദ്രത്തെയും സുപ്രീംകോടതിയെയും പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് മുഖ്യപ്രഭാഷണത്തിൽ കോഴിക്കോട് രൂപതാ മെത്രാൻ റൈറ്റ്. റവ. ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. രാവിലെ എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുൻപിൽ സമാപിച്ചു.