കോഴിക്കോട്: ബാലുശേരിക്കടുത്ത് സിപിഎം പ്രവർത്തനെ സംഘം ചേർന്ന് മർദ്ദിച്ചു. മർദ്ദിച്ചത് എസ്ഡിപിഐ-ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. മുപ്പതോളം പേരാണ് മർദ്ദിച്ചത്. സിപിഎം പ്രവർത്തകൻ ജിഷ്ണുവാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ വച്ച് കൊടുത്ത് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
എസ്ഡിപിഐയുടെ ഫ്ളക്സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചതെന്നും സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നും ജിഷ്ണുരാജ് പരാതിയിൽ പറയുന്നു. വടിവാളുമായി ജിഷ്ണു ആക്രമിക്കാനെത്തിയെന്നും ഫ്ളക്സ് ബോര്‍ഡ് കീറിയെന്നുമാണ് ഇവരുടെ ആരോപണം. ജിഷ്ണുവിനെ മര്‍ദിച്ചശേഷം പരസ്യവിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് ചോദിക്കുമ്പോള്‍ പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് ജിഷ്ണു മറുപടി പറയുന്നതും ചിലരുടെ പേരുകള്‍ ചോദിച്ച് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൈയിലുള്ള വടിവാള്‍ ആക്രമിക്കാന്‍ എത്തിയവര്‍ തന്റെ കൈയില്‍ പിടിപ്പിച്ചതാണെന്നാണ് ജിഷ്ണുരാജിന്റെ മൊഴി.തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി വരുന്ന വഴിയാണ് ആക്രമണം നടന്നതെന്നും ജിഷ്ണുരാജ് പറഞ്ഞു. കണ്ണിനും മുഖത്തിനും പരിക്കേറ്റ ജിഷ്ണുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ജിഷ്ണുവിനെ ആക്രമിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എസ്ഡിപിഐയുടെ ഫ്ളക്സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചതെന്നും സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നും ജിഷ്ണുരാജ് പരാതിയിൽ പറയുന്നു. വടിവാളുമായി ജിഷ്ണു ആക്രമിക്കാനെത്തിയെന്നും ഫ്ളക്സ് ബോര്‍ഡ് കീറിയെന്നുമാണ് ഇവരുടെ ആരോപണം. ജിഷ്ണുവിനെ മര്‍ദിച്ചശേഷം പരസ്യവിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് ചോദിക്കുമ്പോള്‍ പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് ജിഷ്ണു മറുപടി പറയുന്നതും ചിലരുടെ പേരുകള്‍ ചോദിച്ച് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൈയിലുള്ള വടിവാള്‍ ആക്രമിക്കാന്‍ എത്തിയവര്‍ തന്റെ കൈയില്‍ പിടിപ്പിച്ചതാണെന്നാണ് ജിഷ്ണുരാജിന്റെ മൊഴി.തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി വരുന്ന വഴിയാണ് ആക്രമണം നടന്നതെന്നും ജിഷ്ണുരാജ് പറഞ്ഞു. കണ്ണിനും മുഖത്തിനും പരിക്കേറ്റ ജിഷ്ണുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ജിഷ്ണുവിനെ ആക്രമിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.