ആപ്പ്ജില്ല

'സജീവന്റെ മരണത്തിന് ഉത്തരവാദി പോലീസ്, സ്റ്റേഷനിൽ ഇരുത്തിയത് 45 മിനുട്ടുകളോളം, കാരണമില്ലാതെ മർദ്ദിച്ചു', പോലീസിനെതിരെ ഗുരുതര ആരോപണം, സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും പോലീസ് നൽകിയില്ലെന്നാണ് ആരോപണം ഉയരുന്നത്. കൃത്യസമയത്ത് ചികിത്സ നൽകാനും തയ്യാറായില്ല. പോലീസാണ് സജീവന്റെ മരണത്തിന് ഉത്തരവാദിയെന്ന് അനീഷ് ആരോപിക്കുന്നു. കോഴിക്കോട് വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കഴിഞ്ഞ ദിവസം രാത്രിയാണ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത്.

Samayam Malayalam 22 Jul 2022, 11:16 am
വടകര: വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസ് ആണ് അന്വേഷണം നടത്തുക. റൂറല്‍ എസ്പി ആര്‍. കറുപ്പസാമിയുടെ നിര്‍ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്‌ഐ മര്‍ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല എന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
Samayam Malayalam crime branch to investigate vadakara sajeevan case
'സജീവന്റെ മരണത്തിന് ഉത്തരവാദി പോലീസ്, സ്റ്റേഷനിൽ ഇരുത്തിയത് 45 മിനുട്ടുകളോളം, കാരണമില്ലാതെ മർദ്ദിച്ചു', പോലീസിനെതിരെ ഗുരുതര ആരോപണം, സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും


​ആർഡിഒയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം

ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മരിച്ച സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ടം. കസ്റ്റഡി മര്‍ദ്ദനമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് വടകര - വില്യാപ്പള്ളി റോഡിൽ തെരുവത്ത് സജീവനും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചിരുന്നു തുടർന്നാണ് സ്ഥലത്തെത്തിയ പോലീസ് സജീവനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്.

​വടകര എസ്ഐ ക്രൂരമായി പെരുമാറി

അതേസമയം വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ രംഗത്ത് എത്തി. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തങ്ങളോട് വടകര എസ്ഐ ക്രൂരമായാണ് പെരുമാറിയതെന്ന് സുഹൃത്ത് ജുബൈർ ഉമ്മർ പറഞ്ഞെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് പറയുന്നു. സ്റ്റേഷനിലെത്തിയപ്പോൾ കാരണമില്ലാതെയാണ് പോലീസ് മർദ്ദിച്ചതെന്ന് സജീവന്റെ ബന്ധു അർജുൻ പറഞ്ഞു.

​പോലീസ് സഹായം ചെയ്തില്ല

കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും പോലീസ് നൽകിയില്ലെന്നാണ് ആരോപണം ഉയരുന്നത്. കൃത്യസമയത്ത് ചികിത്സ നൽകാനും തയ്യാറായില്ല. പോലീസാണ് സജീവന്റെ മരണത്തിന് ഉത്തരവാദിയെന്ന് അനീഷ് ആരോപിക്കുന്നു. കോഴിക്കോട് വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കഴിഞ്ഞ ദിവസം രാത്രിയാണ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത്. വടകര കല്ലേരി സ്വദേശിയാണ് സജീവൻ‌.

​ആക്സി‍ഡന്റ് കേസ്

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. മർദ്ദനമേറ്റതിന് ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീവന്റെ ജീവൻ രക്ഷിക്കാനായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്