കോഴിക്കോട്: കട്ടൗട്ടുകളുടെ വൈറൽ പോരാട്ടത്തിൽ പുള്ളാവൂരിലെ മെസിക്കും നെയ്മറിനും പിന്നാലെ കളത്തിലിറങ്ങി റൊണാൾഡോയും. താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് കഴിഞ്ഞ ദിവസം ഉയർന്നത്. പ്രദേശത്തെ പോർച്ചുഗൽ ആരാധകരുടെ കൂട്ടായ്മയായ സിആർ സെവൻ ഫാൻസിൻ്റെ നേതൃത്വത്തിലാണ് ദേശീയപാതയോരത്ത് രാരോത്ത് സ്ക്കൂളിനു സമീപം കൂറ്റൻകട്ടൗട്ട് സ്ഥാപിച്ചത്. Also Read: ഗ്രീഷ്മയുടെ വീട്ടിൽ നടന്നതെന്ത്? വീടിന് കാവൽ ഏർപ്പെടുതാതിരുന്നത് പോലീസിന്റെ വീഴ്ച, കഴിഞ്ഞ ദിവസം നടന്നത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമോ?
ഒരേയൊരു രാജാവ് എന്ന തലവാചകത്തോടെയുള്ള കട്ടൗട്ട് നിർമിക്കാനും സ്ഥാപിക്കാനുമായി അര ലക്ഷത്തോളം രൂപ ചെലവു വന്നു. സ്റ്റിക്കർ , പ്ലാസ്റ്റർ ഓഫ് പാരിസ്, ൈപ്ലവുഡ്, മരം തുടങ്ങിയവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. ആവേശം നിറഞ്ഞ ആർപ്പുവിളികളോടെ റോഡരിലെത്തിച്ച കട്ടൗട്ട് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തി സ്ഥാപിച്ചത്. ഷഫീഖ് പേപ്പു, അശ്വിൻ, രാഹുൽ, അമീർഷാദ്, ഷഹൽ, ഷബീർ, റഫീഖ് തുടങ്ങിയവരാണ് തുടങ്ങിയവരാണ് സി ആർ സെവൻ ഫാൻസ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.
Also Read: പോലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു, ദുരൂഹത, ആരോ കയറിയെന്ന് സംശയം
പരപ്പൻ പൊയിലിലെ അർജൻ്റീന ആരാധകർ കഴിഞ്ഞ ദിവസം 20 അടി വലുപ്പത്തിലുള്ള മെസിയുടെ കട്ടൗട്ട് ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്നു. ഇതോടെയാണ് ഇതിൻ്റെ ഇരട്ടി വലുപ്പമുള്ള കട്ടൗട്ടുമായി റൊണാൾഡോ ആരാധകർ രംഗത്തിറക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളുടെ കട്ടൗട്ടുകളും ബോർഡുകളും കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ ഫുട്ബോൾ ആരാധകർ.
ഒരേയൊരു രാജാവ് എന്ന തലവാചകത്തോടെയുള്ള കട്ടൗട്ട് നിർമിക്കാനും സ്ഥാപിക്കാനുമായി അര ലക്ഷത്തോളം രൂപ ചെലവു വന്നു. സ്റ്റിക്കർ , പ്ലാസ്റ്റർ ഓഫ് പാരിസ്, ൈപ്ലവുഡ്, മരം തുടങ്ങിയവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. ആവേശം നിറഞ്ഞ ആർപ്പുവിളികളോടെ റോഡരിലെത്തിച്ച കട്ടൗട്ട് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തി സ്ഥാപിച്ചത്. ഷഫീഖ് പേപ്പു, അശ്വിൻ, രാഹുൽ, അമീർഷാദ്, ഷഹൽ, ഷബീർ, റഫീഖ് തുടങ്ങിയവരാണ് തുടങ്ങിയവരാണ് സി ആർ സെവൻ ഫാൻസ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.
Also Read: പോലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു, ദുരൂഹത, ആരോ കയറിയെന്ന് സംശയം
പരപ്പൻ പൊയിലിലെ അർജൻ്റീന ആരാധകർ കഴിഞ്ഞ ദിവസം 20 അടി വലുപ്പത്തിലുള്ള മെസിയുടെ കട്ടൗട്ട് ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്നു. ഇതോടെയാണ് ഇതിൻ്റെ ഇരട്ടി വലുപ്പമുള്ള കട്ടൗട്ടുമായി റൊണാൾഡോ ആരാധകർ രംഗത്തിറക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളുടെ കട്ടൗട്ടുകളും ബോർഡുകളും കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ ഫുട്ബോൾ ആരാധകർ.