കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സിനേയും ശുചീകരണ തൊഴിലാളികളെയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കളക്ടറുടെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിന് താഴെ വിമര്‍ശന പെരുമഴ. രണ്ട് ജോലിക്കും വാഗ്ദാനം ചെയ്യുന്ന ശമ്പളം താരതമ്യം ചെയ്താണ് വിമര്‍ശനം. അറിയിപ്പ് പ്രകാരം ശുചീകരണ ജീവനക്കാരേക്കാള്‍ ശമ്പളം കുറവാണ് നഴ്സുമാര്‍ക്ക് വാദ്ഗാനം ചെയ്യുന്നത്.
ശുചീകരണ തൊഴിലാളികള്‍ക്ക് ദിവസം 858 രൂപ വാഗ്ദാനം ചെയ്യുമ്പോള്‍ നഴ്സുമാരുടെ മാസ ശമ്പളം 24,250 രൂപയാണ്. ദിവസക്കണക്ക് എടുത്താല്‍ 808 രൂപയാണ് നഴ്സുമാരുടെ ദിവസവേതനം. ഈ വിവേചനം മറച്ചുവയ്ക്കാനാണ് നഴ്സുമാരുടെ ശമ്പളം മാസക്കണക്കിലും ശുചീകരണ തൊഴിലാളികളുടെ ശമ്പളം ദിവസക്കണക്കിലും രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിമര്‍ശനം.
Also Read: ഒറ്റ ഡോസിന് 15 കോടി വിലയുള്ള മരുന്ന്; കോഴിക്കോട്ടെ പെണ്‍കുഞ്ഞിന് സൗജന്യമായി നല്കി
ശുചീകരണ തൊഴിലാളികളുടെ ശമ്പളം കുറയ്ക്കണമെന്നല്ല പകരം നഴ്സുമാരുടെ ജോലിഭാരം കണക്കിലെടുത്ത് ശമ്പളം കൂട്ടി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് ഭൂരിഭാഗം കമന്റുകളിലേയും അഭിപ്രായം
Also Read: സഹോദരന്റെ ബിജെപി പ്രവേശനം; പുഷ്പന്റെ പ്രതികരണം ഇങ്ങനെ
ക്ലീനിങ് സ്റ്റാഫ് ആയി പോകുന്നതാണ് ലാഭം ...റിസ്കും ഉത്തരവാദിത്വവും ടെൻഷനും അത്രേം കുറച്ചു മതി, Sir നിങ്ങളും ഇതിനു കൂട്ടുനിൽക്കരുത്. ഒരു നേഴ്സ് )4 വർഷം പഠിച്ചു പിന്നെ വർക്ക് സ്പ്രിൻസ് ഉണ്ടാക്കി. എന്നിട്ടും അവർ നേരിടുന്ന. എജുക്കേഷൻ ലോൺ അടക്കാൻ പോലും. സാലറി തികയുന്നില്ല. ഇത്തരം നിലപാട് മാറ്റണം, ഇതിന്റെ ലോജിക് എന്തെന്ന് ഇപ്പഴും പിടി കിട്ടാത്തത് നമ്മൾ നഴ്സുമാർക്ക് മാത്രമാണോ... ഇത് ഒരു നേർച്ചക്കൊഴിയുടെ വിലപോലുമില്ലലോ..... എന്നിങ്ങനെ പോകുന്നു കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപെട്ട കമന്റുകള്‍
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ