കോഴിക്കോട്: കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് സുഹൃത്തിനൊപ്പം എക്സൈസ് ഓഫീസിലെത്തി ആക്രമം നടത്തി. നരയംകുളം സ്കൂൾ പറമ്പിൽ ലതീഷാണ് (34) മാധ്യമങ്ങൾക്ക് ഫോട്ടോ നൽകിയതിൽ പ്രകോപിതനായി പേരാമ്പ്ര എക്സൈസ് ഓഫീസിൽ അതിക്രമം നടത്തിയത്. ഓഫീസിൻറെ വാതിലിന്റെ ഗ്ലാസ് അടിച്ചു തകർത്ത ശേഷം ലതീഷ് രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ചേനോളി കേളോത്ത് ശ്യാമിനെ (29) എക്സൈസ് ജീവനക്കാർ പിടികൂടി പേരാമ്പ്ര പോലീസിന് കൈമാറി.
ഇതിനു പിന്നാലെ കൈയിൽ കരുതിയ ആയുധമുപയോഗിച്ച് ഓഫീസിനകത്തെ വാതിലിന്റെ ചില്ല് തകർത്തു. ഓഫീസിലുണ്ടായിരുന്ന ബോർഡുകളും വലിച്ചെറിഞ്ഞു. ഇതിനുശേഷം ഇയാൾ പുറത്തേക്കോടി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് അധികൃതർ നൽകിയ പരാതിയിൽ ഇരുവർക്കുമെതിരേ പേരാമ്പ്ര പോലീസ് കേസെടുത്തു. ഓഫീസിൽ അക്രമം നടത്തി പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
പള്ളി മിനാരം പൊളിക്കുന്നതിനിടെ അപകടം: പരിക്കേറ്റ തൊഴിലാളി മരിച്ചു
അറ്റകുറ്റപ്പണിയുടെ ഭാഗമായി പള്ളിയുടെ മിനാരം പൊളിക്കുന്നതിനിടെ കോൺക്രീറ്റ്സ്ലാബ് അടര്‍ന്ന് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. തോപ്പയില്‍ ആവില്പറമ്പില് അലിയുടെ മകന് സുലൈമാന്‍ (39) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പുതുക്കിപ്പണിയുന്നതിനായി തോപ്പയിൽ പള്ളിയുടെ മിനാരം പൊള്ളിച്ചു മാറ്റുന്നതിനിടെ സ്ലാബിന്റെ ഒരു ഭാഗം സുലൈമാന്റെ ദേഹത്ത് പതിക്കുകയായിരുന്നു. മിനാരത്തിന്റെ ഉള്ളിൽക്കയറിനിന്ന് മുകൾഭാഗം ഹാമർകൊണ്ട് പൊളിക്കുക ന്നതിനിടെയാണ് മുകൾഭാഗം ചരിയുകയും സുലൈമാൻ മിനാരത്തിനുള്ളിലൂടെ ആറടിയോളം താഴ്ചയിലുള്ള പലകയിൽ വീഴുകയുംചെയ്തത്.
നാട്ടുകാർ അറിയിച്ചതു പ്രകാരം ഫയർഫോഴ്സ് എത്തുമ്പോൾ നിൽക്കാനായി സജ്ജീകരിച്ച പലകയുടെയും മിനാരത്തിനുള്ളിലെ കമ്പിയുടെയും ഇടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കൈക്കും പരിക്കേറ്റ് രക്തത്തിൽ കുളിച്ചിരുന്നു. ലാൻഡിങ്ങിന്റെ പലകയും കമ്പികളും മാറ്റി, വലവെച്ച് കയറുകെട്ടിയാണ് ഫയർഫോഴ്സ് സുലെമാനെ താഴെയിറക്കിയത്.