നാദാപുരം: വിമത ഭീഷണി നിലനിൽക്കുന്ന കോഴിക്കോട് നാദാപുരം എടച്ചേരിയിൽ സിപിഐ ഓഫീസിൽ ഡിവൈഎഫ്ഐ പതാക ഉയർത്തിയത് വിവാദമാകുന്നു. സിപിഐ എടച്ചേരി നോർത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന എടച്ചേരി മീശമുക്കിലെ എം.പി കൃഷ്ണൻ സ്മാരക മന്ദിരത്തിലാണ് സിപിഐയുടെ കൊടികൾ അഴിച്ച് മാറ്റി ഡിവൈഎഫ്ഐയുടെ 4 കൊടികൾ കെട്ടിയത്. അഴിച്ച് മാറ്റിയ കൊടികൾ പാർട്ടി ഓഫീസിനകത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സിപിഐ ഓഫീസിൽ ഡിവൈഎഫ്ഐ പതാകകൾ പാറിപറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. വിവരമറിഞ്ഞ് സിപിഐ പ്രവർത്തകർ സ്ഥലത്തെത്തി വിഷയം സിപിഎം നേതാക്കളെ അറിയ്ക്കുകയും സിപിഐ പ്രവർത്തകർ കൊടികൾ അഴിച്ച് മാറ്റുകയും ചെയ്തു.കെട്ടിടത്തിന്റെ പിൻ ഭാഗത്ത് കൂടെ ഓഫീസിന്റെ ബാൽക്കണിയിൽ കയറിയാണ് കൊടി ഉയർത്തിയത്. പാർട്ടിയിലെ ഭിന്നതകളെ തുടർന്ന് നേരത്തെ സിപിഐയിൽ നിന്നും ചിലർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഇതേ ചൊല്ലി ഇരു പാർട്ടികളും തമ്മിൽ പ്രത്യക്ഷ പോർമുഖം തുറന്നിരുന്നു.
സിപിഐയിൽ നിന്ന് രാജി വെച്ച പ്രവർത്തകർക്ക് മീശ മുക്കിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയതും പാർട്ടി ബന്ധം ഉപേക്ഷിക്കുന്ന കാര്യം അറിയിക്കാനായി സിപിഐ വിമതർ നാദാപുരത്ത് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപെടെയുള്ളവർ പങ്കെടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഈ മാസം 24 ന് ഇ.കെ വിജയൻ എംഎൽഎയുടെ പി എ കളത്തിൽ സുരേന്ദ്രനെ ഫോണിൽ ഭീഷണിപെടുത്തുകയും അസംഭ്യ വർഷം നടത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് എടച്ചേരി പോലീസിൽ പരാതി നൽകുകയുണ്ടായി. പാർട്ടി ഓഫീസിൽ കൊടി കയറ്റിയ വിവരം എടച്ചേരി സിഐയെ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
2012ൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തതാണ് സ്മാരകം കെട്ടിടം. അന്നത്തെ സി പി ഐ ജില്ല സെക്രട്ടറി ഐ.വി. ശശാങ്കന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ് കെട്ടിടമെന്ന് നേതാക്കൾ വ്യക്തമാക്കി. സിപിഐ പ്രവർത്തകരുടെ രാജിക്ക് പിന്നാലെ ഓഫീസും കെട്ടിടവും സ്വന്തമാക്കാനുള്ള ശ്രമമാണോ കൊടി ഉയർത്തലിന് പിന്നിലെന്ന് അഭ്യൂഹമുണ്ട്.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
സിപിഐയിൽ നിന്ന് രാജി വെച്ച പ്രവർത്തകർക്ക് മീശ മുക്കിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയതും പാർട്ടി ബന്ധം ഉപേക്ഷിക്കുന്ന കാര്യം അറിയിക്കാനായി സിപിഐ വിമതർ നാദാപുരത്ത് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപെടെയുള്ളവർ പങ്കെടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഈ മാസം 24 ന് ഇ.കെ വിജയൻ എംഎൽഎയുടെ പി എ കളത്തിൽ സുരേന്ദ്രനെ ഫോണിൽ ഭീഷണിപെടുത്തുകയും അസംഭ്യ വർഷം നടത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് എടച്ചേരി പോലീസിൽ പരാതി നൽകുകയുണ്ടായി. പാർട്ടി ഓഫീസിൽ കൊടി കയറ്റിയ വിവരം എടച്ചേരി സിഐയെ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
2012ൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തതാണ് സ്മാരകം കെട്ടിടം. അന്നത്തെ സി പി ഐ ജില്ല സെക്രട്ടറി ഐ.വി. ശശാങ്കന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ് കെട്ടിടമെന്ന് നേതാക്കൾ വ്യക്തമാക്കി. സിപിഐ പ്രവർത്തകരുടെ രാജിക്ക് പിന്നാലെ ഓഫീസും കെട്ടിടവും സ്വന്തമാക്കാനുള്ള ശ്രമമാണോ കൊടി ഉയർത്തലിന് പിന്നിലെന്ന് അഭ്യൂഹമുണ്ട്.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം