കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേര്‍ അറസ്റ്റിൽ. ചെത്തുകടവ് വാലങ്ങല് വീട്ടില്‍ സുജില്‍ എന്ന കുഞ്ഞുമോന് (31) രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്റു (33) വരട്ട്യാക്ക് പുതുശേരി പറമ്പില്‍ ഷാജി (48) ശിവഗിരി കാരിപ്പറമ്പത്ത് വീട്ടില്‍ അഖില്‍ (31) എന്നിവരാണ് പിടിയിലായത്.
ഗുണ്ടാനേതാവ് ചെത്തുകടവ് കുറുങ്ങോട്ടുമ്മല്‍ ജിതേഷിനെ (41) കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് നാല് പേർ അറസ്റ്റിലായത്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതേഷ്. ഇയാള്‍ക്കെതിരേ നേരത്തേ കാപ്പ ചുമത്തിയിരുന്നു. പിടിയിലായവര്‍ക്കെതിരേയും ചില കേസുകള്‍ നിലവിലുണ്ട്.
ആക്രമിക്കപ്പെട്ട ജിതേഷ് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഷാജിയെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ഷാജി സുജിലിൻ്റെയും ലിബേഷിൻ്റെയും സഹായത്തോടെ ജിതേഷിനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു.
സംഭവദിവസം ഷാജിയുടെ വാഹനത്തില്‍ സുജിലിനെയും ലിബേഷിനെയും ജിതേഷിന്റെ വീടിനടുത്ത് ഇറക്കി വിട്ടു. ഈ സമയം ബുള്ളറ്റിൽ ജിതേഷ് ചെത്തുകടവ് ഭാഗത്തേക്ക് പോയതായി മനസിലാക്കിയ പ്രതികൾ ഇയാൾ തിരികെ എത്തുന്നതുവരെ കാത്തുനിന്നു. രാത്രി പത്തരയോടെ തിരികെ എത്തിയ ജിതേഷിനെ പ്രതികൾ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികള്‍ ഷാജിയെ ഫോണില്‍ വിളിച്ചുവരുത്തി ഇയാളുടെ വാഹനത്തിൽ പെരുവഴിക്കടവ് പാലത്തിലെത്തി ആയുധങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചു.
തിരികെ ഷാജിയുടെ വീടിനടുത്തെത്തി അഖിലിനെ വിളിച്ചുവരുത്തി സംഭവം പറഞ്ഞു. ഇവിടെവച്ച് നാലുപേരും മദ്യപിച്ചശേഷം കോഴിക്കോട് നഗരത്തിലെ അപ്സര തിയേറ്ററിനടുത്തുള്ള സ്വകാര്യ ലോഡ്ജിലെത്തി. സുജിലിനേയും ലിബേഷിനേയും അവിടെ റൂമെടുത്ത് താമസിപ്പിച്ചു.
ഇതിനിടെ ഗുരതരമായി പരിക്കേറ്റ ജിതേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഇയാളുടെ കാലിനും തലയ്ക്കുമാണ് പരിക്ക്. ഇയാളുടെ മൊഴി അടിസ്ഥാനമാക്കിയായിരുന്നു പോലീസിന്റെ അന്വേഷണം. സംഭവത്തിനുശേഷം പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ ലോഡ്ജിലെ റൂം വെക്കേറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Read Latest Local News and Malayalam News
ഗുണ്ടാനേതാവ് ചെത്തുകടവ് കുറുങ്ങോട്ടുമ്മല്‍ ജിതേഷിനെ (41) കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് നാല് പേർ അറസ്റ്റിലായത്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതേഷ്. ഇയാള്‍ക്കെതിരേ നേരത്തേ കാപ്പ ചുമത്തിയിരുന്നു. പിടിയിലായവര്‍ക്കെതിരേയും ചില കേസുകള്‍ നിലവിലുണ്ട്.
ആക്രമിക്കപ്പെട്ട ജിതേഷ് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഷാജിയെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ഷാജി സുജിലിൻ്റെയും ലിബേഷിൻ്റെയും സഹായത്തോടെ ജിതേഷിനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു.
സംഭവദിവസം ഷാജിയുടെ വാഹനത്തില്‍ സുജിലിനെയും ലിബേഷിനെയും ജിതേഷിന്റെ വീടിനടുത്ത് ഇറക്കി വിട്ടു. ഈ സമയം ബുള്ളറ്റിൽ ജിതേഷ് ചെത്തുകടവ് ഭാഗത്തേക്ക് പോയതായി മനസിലാക്കിയ പ്രതികൾ ഇയാൾ തിരികെ എത്തുന്നതുവരെ കാത്തുനിന്നു. രാത്രി പത്തരയോടെ തിരികെ എത്തിയ ജിതേഷിനെ പ്രതികൾ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികള്‍ ഷാജിയെ ഫോണില്‍ വിളിച്ചുവരുത്തി ഇയാളുടെ വാഹനത്തിൽ പെരുവഴിക്കടവ് പാലത്തിലെത്തി ആയുധങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചു.
തിരികെ ഷാജിയുടെ വീടിനടുത്തെത്തി അഖിലിനെ വിളിച്ചുവരുത്തി സംഭവം പറഞ്ഞു. ഇവിടെവച്ച് നാലുപേരും മദ്യപിച്ചശേഷം കോഴിക്കോട് നഗരത്തിലെ അപ്സര തിയേറ്ററിനടുത്തുള്ള സ്വകാര്യ ലോഡ്ജിലെത്തി. സുജിലിനേയും ലിബേഷിനേയും അവിടെ റൂമെടുത്ത് താമസിപ്പിച്ചു.
ഇതിനിടെ ഗുരതരമായി പരിക്കേറ്റ ജിതേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഇയാളുടെ കാലിനും തലയ്ക്കുമാണ് പരിക്ക്. ഇയാളുടെ മൊഴി അടിസ്ഥാനമാക്കിയായിരുന്നു പോലീസിന്റെ അന്വേഷണം. സംഭവത്തിനുശേഷം പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ ലോഡ്ജിലെ റൂം വെക്കേറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Read Latest Local News and Malayalam News