ആപ്പ്ജില്ല

കോഴിക്കോട് ചെമ്പനോടയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; ആടിനെ കൊന്നുതിന്നു, പുലിയോ? ജനങ്ങള്‍ ആശങ്കയില്‍!

ഒരുഭാഗത്തെ ഇറച്ചി കടിച്ചെടുത്ത നിലയിലായിരുന്നു ജഡം. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. ഷാജീവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലംപരിശോധിച്ചു. പാറയുള്ള മേഖലയിലായതിനാല്‍ സ്ഥലത്ത് കാല്‍പ്പാടുകള്‍ ദൃശ്യമായിട്ടില്ലെന്ന് ഷാജീവ് പറഞ്ഞു.

| Edited by Samayam Desk | Lipi 6 Jun 2020, 3:28 pm
കോഴിക്കോട്: നാലു ദിവസത്തിനു ശേഷം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില്‍ വീണ്ടും അജ്ഞാത വന്യജീവിയുടെ ആക്രമണം. മൂന്നാംവാര്‍ഡിലുള്‍പ്പെട്ട ആലമ്പാറയില്‍ വടക്കേക്കര റെജിയുടെ ആടിനെകടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വീട്ടിനടുത്തുള്ള പറമ്പില്‍ മേയുന്നതിനിടെയാണ് ആടിനെ കടിച്ചുകൊണ്ടുപോയത്. റെജി സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആക്രമണം നടത്തിയ വന്യജീവിയെ വ്യക്തമായി കണ്ടിട്ടില്ല.
Samayam Malayalam Goat attack by unknown animal in Kozhikode


Also Read: മലപ്പുറത്ത് അഞ്ച് ദിവസത്തിനിടെ നടന്നത് രണ്ട് കൊവിഡ് മരണങ്ങള്‍; ഹംസക്കോയ യാത്രയായത് സ്വന്തംനാടിനോടുള്ള അടങ്ങാത്ത സ്‌നേഹം ബാക്കിയാക്കി!!

ഓടിമറയുന്ന പുലിയുടെ പിന്‍ഭാഗം കണ്ടുവെന്നാണ് ഇദ്ദേഹം പറയുന്നത്. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് അടുത്തുള്ള കാട്ടില്‍ ആടിന്‍റെ ജഡം കണ്ടെത്തിയത്. ഒരുഭാഗത്തെ ഇറച്ചി കടിച്ചെടുത്ത നിലയിലായിരുന്നു ജഡം. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. ഷാജീവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലംപരിശോധിച്ചു. പാറയുള്ള മേഖലയിലായതിനാല്‍ സ്ഥലത്ത് കാല്‍പ്പാടുകള്‍ ദൃശ്യമായിട്ടില്ലെന്ന് ഷാജീവ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി പുത്തരിപ്പാറ തേരകത്തിങ്കല്‍ ചാക്കോയുടെ വീട്ടിലെ കൂട്ടില്‍കെട്ടിയിട്ട നാല് ആടുകളെ അജ്ഞാതജീവി കടിച്ചുകൊന്നിരുന്നു.

കൂട്ടിന് സമീപത്തെ പറമ്പില്‍ പുലിയുടെതിനു സമാനമായ കാല്‍പ്പാടുകള്‍ ദൃശ്യമായിരുന്നു. ഈ സംഭവത്തില്‍ പുള്ളിപ്പുലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍ എത്തിയത്.
രണ്ടാമത്തെ സംഭവത്തിന് പിന്നില്‍ കടുവയാണോ എന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.
ചാക്കോയുടെ വീട്ടില്‍നിന്ന് 250 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ അക്രമമുണ്ടായ പ്രദേശം. ആലമ്പാറ വനമേഖലയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥലം. തുടര്‍ച്ചയായി വന്യജീവി അക്രമം ഉണ്ടായതോടെ പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്.

Also Read: ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കൊവിഡ് കേസുകള്‍; കോഴിക്കോട് അതീവ ജാഗ്രത

വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വന്യജീവിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. വയനാട്ടില്‍ നിന്നാണ് കൂട് കൊണ്ടുവരിക. പ്രദേശത്ത് നിരീക്ഷണ കാമറകളും സ്ഥാപിക്കും. ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് ചെമ്പനോട മേഖലയിലെ ജനവാസകേന്ദ്രത്തില്‍ കടുവയിറങ്ങിയിരുന്നു. അന്നും നിരീക്ഷണ കാമറയുള്‍പ്പെടെ സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്