ആപ്പ്ജില്ല

വനപാലകര്‍ക്കുനേരെ വേട്ടനായ്ക്കളെ തുറന്നുവിട്ട് നായാട്ടുസംഘം രക്ഷപ്പെട്ടു; അമ്പതുകിലോ കാട്ടുപോത്തിറച്ചിയും ആയുധങ്ങളും പിടിച്ചെടുത്തു

വനപാലകര്‍ക്ക് നേരെ വേട്ടനായ്ക്കളെ തുറന്ന് വിട്ട് വനപാലകസംഘം രക്ഷപെട്ടു. താമരശ്ശേരിയിലാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരച്ചുകൊണ്ട് നില്‍ക്കുന്ന വേട്ടനായ്ക്കളെ തുറന്ന് വിട്ട ശേഷം ആറംഗ സംഘം രക്ഷപെടുകയായിരുന്നു. അതിസാഹസികമായാണ് വനപാലകര്‍ വേട്ടനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

| Edited by Samayam Desk | Lipi 22 Jan 2021, 6:15 pm

ഹൈലൈറ്റ്:

വനപാലകരെ ആക്രമിക്കാന്‍ വേട്ടനായ്ക്കളെ തുറന്ന് വിട്ട് നായാട്ടു സംഘംതാമരശേരി തമ്പുരാന്‍കൊല്ലിയിലാണ് സംഭവം
പോലീസിന്ഡറെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചിയും തോക്കും കണ്ടെടുത്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam nayatt sangham
പിടിച്ചെടുത്ത വസ്തുക്കള്‍
കോഴിക്കോട്: പരിശോധനയ്‌ക്കെത്തിയ വനപാലകര്‍ക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട് നായാട്ടുസംഘം രക്ഷപ്പെട്ടു. താമരശേരി വനം റേഞ്ച് പരിധിയിലെ കൂടരഞ്ഞി പൂവാറംതോട് തമ്പുരാന്‍കൊല്ലിയില്‍ വ്യാഴാഴ്ച പകലാണ് സംഭവം. ഉദ്യോഗസ്ഥര്‍ക്കു നേരെ നായ്ക്കളെ വിട്ടശേഷം ആറംഗ നായാട്ടുസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഭിത്തി ചാടിക്കടന്ന് ഏറെ പണിപ്പെട്ടാണ് നായ്ക്കളില്‍ നിന്നു വനപാലകര്‍ രക്ഷപ്പെട്ടത്.

ഇതിനു പിന്നാലെ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അമ്പതുകിലോയോളം കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി, രണ്ട് നാടന്‍തോക്കുകള്‍, പതിനെട്ട് തിരകള്‍, മൂന്നു ചാക്കുകളിലാക്കിയ വെടിമരുന്ന്, ഈയക്കട്ടകള്‍, വെട്ടുകത്തികള്‍, മഴു, വടിവാള്‍, ഹെഡ്‌ലൈറ്റ് തുടങ്ങിയവ കണ്ടെടുത്തു. കക്ക്യാനിയില്‍ ജില്‍സണ്‍, പൂവാറംതോട് കയ്യാലയ്ക്കകത്ത് വിനോജ്, പെരുമ്പൂളയില്‍ ബേബി, ജയ്‌സണ്‍, വിജേഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നതെന്ന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

തിരുവങ്ങൂരിനെ ഭീതിയിലാഴ്ത്തി മോഷ്ടാക്കള്‍, 8 വീടുകളിൽ മോഷണശ്രമം! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇതില്‍ കക്ക്യാനിയില്‍ ജില്‍സന്റെ താമസസ്ഥലത്തുനിന്നാണ് ഇറച്ചിയും വെടിക്കോപ്പുകളും മറ്റും കണ്ടെടുത്തത്. ഇവിടെ നിര്‍ത്തിയിട്ട ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൃഷിയിടത്തില്‍ ആനയിറങ്ങിയതു സംബന്ധിച്ച വിവരം ലഭിച്ചതുപ്രകാരം പരിശോധന നടത്താനിറങ്ങിയപ്പോഴാണ് മൃഗവേട്ട സംബന്ധിച്ച ചില സൂചനകള്‍ നാട്ടുകാരില്‍ നിന്നു വനംവകുപ്പിനു ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്താനത്തില്‍ കക്ക്യാനിയില്‍ ജില്‍സന്റെ പന്നിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പരിശോധനയ്‌ക്കെത്തുകയായിരുന്നു.

കോമ്പൗണ്ടിനുള്ളില്‍ കടന്ന വനപാലകര്‍ക്കു അവിടെ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്നു കാട്ടുപോത്തിന്റെ കൊമ്പ് ലഭിച്ചു. സംഘാംഗങ്ങള്‍ കെട്ടിടത്തിനകത്തുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കു ശ്രമിക്കുന്നതിനിടെയാണ് ജില്‍സന്റെ നേതൃത്വത്തില്‍ മൂന്ന് നായ്ക്കളെ കൂട് തുറന്നുവിട്ടത്. വേട്ടക്കായി പ്രത്യേക പരിശീലനം നല്‍കിയ നായ്ക്കളാണ് ഇവയെന്നാണ് നിഗമനം. കുരച്ചുകൊണ്ട് പാഞ്ഞടുത്ത ഇവയില്‍ നിന്നു രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥര്‍ താത്കാലിക ഭിത്തി ചാടിക്കടക്കുകയായിരുന്നു.
താമരശേരി റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. സജീവ് കുമാര്‍, ബി കെ പ്രവീണ്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി വിജയന്‍, ശ്വേത പ്രസാദ്, പ്രസൂദ, വാച്ചര്‍മാരായ മോഹനന്‍, രാജു രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്