ആപ്പ്ജില്ല

സിപിഎം ആക്രമണത്തിൽ നഷ്ടമായത് ഗർഭസ്ഥശിശുവിനെ! ആ അമ്മ ബിജെപി സ്ഥാനാര്‍ഥി, കരുത്ത് തെളിയിക്കാൻ ജ്യോത്സന

കോഴിക്കോട് ബാലുശേരി ബ്ലോക്കിലെ കൂരാചുണ്ട് ഡിവിഷനിൽ നിന്നാണ് ജ്യോത്സന ജോസ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. നേരത്തെ സിപിഎം പ്രവർത്തകയായിരുന്നു ജ്യോത്സന.

Lipi 1 Dec 2020, 7:07 pm
കോഴിക്കോട്: 'അന്നവർ ചവിട്ടി കൊന്നില്ലായിരുന്നെങ്കിൽ എൻ്റെ കുഞ്ഞിന് ഇന്ന് രണ്ട് വയസാകുമായിരുന്നു. എൻ്റെ കുഞ്ഞിനെ കൊന്നവരെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് നേതാക്കൾ ആവശ്യം ഉന്നയിച്ചപ്പോഴാണ് ഞാൻ ആ പാർട്ടി എന്നന്നേക്കുമായി ഉപേക്ഷിച്ചത്'. ഇത് കോഴിക്കോട് ബാലുശേരി ബ്ലോക്കിലെ കൂരാചുണ്ട് ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേക്കു ഇറങ്ങുന്ന ജ്യോത്സന ജോസിൻ്റെ വാക്കുകളാണ്. ജ്യോത്സനക്കു ഇത് വെറുമൊരു തെരഞ്ഞെടുപ്പ് മാത്രമല്ല. മറിച്ചു നഷ്ടപെട്ടതെല്ലാം തിരിച്ചുപിടിക്കുവാനുള്ള ഒരു ജീവിത സമരം കൂടിയാണ്.
Samayam Malayalam Kozhikode Josna Jose
ജ്യോത്സന ജോസ്


Also Read: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്; സിഎം രവീന്ദ്രനു സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് സംശയം, നിഷേധിച്ച് ഊരാളുങ്കല്‍

2018 ജനുവരി 28 ന് കോടഞ്ചേരിയിലെ വേളാങ്കോട്ടിലെ വീട്ടിൽ വെച്ചുണ്ടായ സിപിഎം ആക്രമണത്തിലാണ് ജ്യോത്സനക്കു തൻ്റെ ഗർഭസ്ഥശിശുവിനെ നഷ്ടമായത്. അന്ന് പക്ഷേ അവർ പാർട്ടി നിലപാടുകളെ കുറിച്ചു ഉറച്ച സ്വരത്തിൽ സംസാരിക്കുന്ന തികഞ്ഞ ഒരു സിപിഎം പ്രവർത്തകയായിരുന്നു. എന്നാൽ ആ പാർട്ടിയിലെ ചില പ്രവർത്തകർ തന്നെ ഉദരത്തിലെ കുഞ്ഞിൻ്റെ ഘാതകാരായി. പിന്നാലെ കുഞ്ഞിനെ കൊന്നവരെ കേസിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി നേതാക്കൾ കൂടി എത്തി. ഇത്‌ ജ്യോത്സനക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുതന്നെയാണ് പാർട്ടിക്കൊപ്പം അടിപതറാതെ നിന്ന ജ്യോത്സനയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

Also Read: ആരാകും കോഴിക്കോട്ടെ പ്രഥമവനിത? ഇവരാണ് മുന്നണികളുടെ മേയർ സ്ഥാനാർഥികൾ...

ഇന്നും കേസിൻ്റെ വിചാരണ നടപടികൾ എങ്ങും എത്തിയിട്ടില്ല. എന്നാൽ ഇന്നവർ സിപിഎമ്മിനെതിരെ ദൃഢ നിശ്ചയത്തോടെ ജനവിധി തേടാൻ ഒരുങ്ങുകയാണ്. പ്രചരണ രംഗത്തു സജീവമാകുമ്പോഴും ഈ പൊതു പ്രവർത്തകക്കു ഒന്നേ പറയാനൊള്ളൂ. തൻ്റെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതെന്നു മാത്രം.


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്