ആപ്പ്ജില്ല

ഇടത് പിന്തുണ പോയിട്ടും കാരാട്ട് ഫൈസൽ മുന്നോട്ട് തന്നെ... സിപിഎമ്മിന് തിരിച്ചടിയാകുമോ?

വിവാദങ്ങൾക്ക് ശേഷവും ഫൈസലിനെ മത്സരിപ്പിക്കാൻ ഇടത് മുന്നണി തീരുമാനിച്ചിരുന്നെങ്കിലും അത് വീണ്ടും ചർച്ചയായതോടെയാണ് തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറിയത്

Samayam Malayalam 21 Nov 2020, 3:09 pm
കോഴിക്കോട്: കാരാട്ട് ഫൈസൽ ഒരിക്കൽ കൂടി കൊടുവള്ളിയിൽ ജനവിധി തേടുകയാണ്. ഇത്തവണ പക്ഷെ ഇടത് സ്വതന്ത്രൻ എന്ന മേൽവിലാസം ഇല്ല. വിവാദങ്ങൾ തുടർക്കഥയായപ്പോൾ ഇടതു പക്ഷം പ്രത്യേകിച്ചു സിപിഎം ഫൈസലിന്‍റെ പിന്തുണ പിൻവലിച്ചു. എന്നാലും തദ്ദേശതെരഞ്ഞെടുപ്പിൽ കൊടുവള്ളിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കാരാട്ടു ഫൈസൽ വീണ്ടും കൊടുവള്ളി 15 ആം ഡിവിഷനിൽ മത്സരിക്കുകയാണ്.

Also Read: പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വിദ്വേഷ പ്രചാരണം; പരാതിയുമായി വനിതാസ്ഥാനാർത്ഥി

2010, 2015, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതു സ്വതന്ത്രനായാണ് ഫൈസൽ മത്സരിച്ചത്.
സ്വർണ കള്ളക്കടത്ത് കേസ്, മിനികൂപ്പർ വിവാദം എന്നീ ആരോപണങ്ങൾ തന്നെയാണ് ഫൈസലിനെ തള്ളാൻ പാർട്ടിയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍. വിവാദങ്ങൾക്കിടയിലും ഫൈസൽ മത്സരിക്കുമോ എന്ന ചോദ്യം കൊടുവള്ളിയിൽ മാത്രമല്ല വടക്കൻ കേരളത്തിൽ ആകെ ഉയർന്നു. പിന്നാലെയാണ് ഇടതു സ്ഥാനാർത്ഥിയായി ഫൈസലിനെ പ്രഖ്യാപിച്ചത്. എന്നാൽ വിഷയം സിപിഎം പ്രതീക്ഷിച്ചതിലും കൂടുതൽ ചർച്ചയായി. ഇതോടെയാണ് കൂടിയാലോചനകൾക്കു ശേഷം കാരാട്ടു ഫൈസലിനെ സ്ഥാനാർഥിത്വത്തിൽ നിന്ന് നീക്കിയത്.

Also Read: ടര്‍ട്ടില്‍വൈനില്‍ തീര്‍ത്ത കൗതുകലോകം; കാണാം ഗോകുലന്റെ വീട്ടുമുറ്റത്തെ പറുദീസ

എന്നാൽ, സിപിഎം പിന്തുണ പിൻവലിച്ചെങ്കിലും പിന്മാറാൻ കാരാട്ട് ഫൈസൽ തയ്യാറായില്ല, എതിരാളികളുടെ ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും അപ്പുറം ചേർത്തു നിർത്തിയ പാർട്ടി തഴഞ്ഞു എങ്കിലും ആരുടെയും പിന്തുണയില്ലാതെ സ്വാതന്ത്രനായി മത്സരിച്ച് തന്‍റെ സീറ്റു നിലനിർത്താനാണ് ഫൈസലിന്‍റെ ശ്രമം. പ്രതിസന്ധികളെ മറികടന്ന് കാരാട്ട് ഫൈസൽ വിജയിച്ചാൽ അത് ഇടത് നിലപാടുകൾക്ക് ഏറ്റ തിരിച്ചടി കൂടി ആയി വിലയിരുത്തപ്പെട്ടേക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്