ആപ്പ്ജില്ല

മോഷ്ടാക്കള്‍ക്കു കിട്ടിയത് എട്ടിൻ്റെ പണി; തോട്ടിലുപേക്ഷിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പോലീസ്

കോഴിക്കോട് ജില്ലയിലെ കിണാശേരി തോട്ടുമ്മാരത്തെ പെറ്റ്‌ ഷോപ്പിലെ മോഷണ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തു. മോഷ്ടാക്കൾ തകർത്തു തോട്ടിലുപേക്ഷിച്ച ക്യാമറയിൽ നിന്നാണ് പോലീസ് ദൃശ്യങ്ങൾ കണ്ടെത്തിയത്.

Lipi 22 Aug 2020, 7:35 pm
കോഴിക്കോട്: മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയി തോട്ടില്‍ തള്ളിയ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പോലീസ്. കിണാശേരി തോട്ടുമ്മാരത്തെ പെറ്റ്‌ ഷോപ്പിലെ മോഷണ ദൃശ്യങ്ങളാണ് വിദഗ്ധരുടെ സഹായത്തോടെ കസബ പോലീസ് വീണ്ടെടുത്തത്.
Samayam Malayalam സിസിടിവി ദൃശ്യങ്ങൾ


Also Read: കോഴിക്കോട് കോര്‍പറേഷനില്‍ അതീവ ജാഗ്രത; വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി

ദൃശ്യങ്ങളില്‍ കവര്‍ച്ച നടത്തിയ യുവാക്കളുടെ രൂപം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇവ നമമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് പ്രതികളെ വലയിലാക്കാനാണ് പോലീസ് നീക്കം.
ഈ മാസം ഏഴിനായിരുന്നു കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടന്നത്. മേശയില്‍ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും വിലകൂടിയ അലങ്കാര മത്സ്യങ്ങള്‍, അക്വാറിയം, അലങ്കാര പക്ഷി, കൂട് എന്നിവയാണ് രണ്ടുപേര്‍ ചേര്‍ന്ന് കവര്‍ന്നത്.

Also Read: നഗ്നവീഡിയോ ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍, സംഭവം കോഴിക്കോട്

കടയിലെ സിസിടിവി ക്യാമറ നശിപ്പിച്ചതിനാല്‍ പോലീസിന് മോഷ്ടാക്കളെക്കുറിച്ച് ആദ്യഘട്ടത്തില്‍ സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കസബ എസ്ഐ വി സിജിത്തിെന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമീപ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പരിശോധിച്ചു. ഇതോടെ ചില സൂചനകള്‍ കിട്ടി. ഇതിനിടെയാണ് മോഷടാക്കള്‍ നശിപ്പിച്ച് ഉപേക്ഷിച്ച ക്യാമറ സമീപത്തെ തോട്ടില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഇതില്‍ നിന്ന് മോഷ്ടാക്കുളുടെ ദൃശ്യം വീണ്ടെടുത്തു.

Also Read: വടകരയില്‍ 2 സംഘങ്ങള്‍ ഏറ്റുമുട്ടി; 3 പേര്‍ക്ക് കുത്തേറ്റു

പെറ്റ്‌ ഷോപ്പില്‍ കവര്‍ച്ച നടന്ന ദിവസം തന്നെ സമീപത്തെ മറ്റു ചില കടകളിലും മോഷണ ശ്രമം നടന്നിരുന്നു. ഇതിനുപിന്നിലും ഇവര്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കസബ എസ്ഐ 9497980710, സ്റ്റേഷന്‍ 0495 2722286 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്