ആപ്പ്ജില്ല

ജയിൽ മാറ്റം വേണ്ടെന്ന് ജോളി; ചികിത്സ പരിയാരത്ത്, ഹർജി പിൻവലിച്ചു

ജയില്‍ മാറ്റം ആവശ്യപ്പെട്ട് കൂടത്തായി കൊലക്കേസ് പ്രതി ജോളി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കോഴിക്കോട് ജലിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കണ്ണൂര്‍ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരാമെന്നും ജോളി കോടതിയെ അറിയിച്ചു. കോഴിക്കോട് ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ജോളി ഉള്‍പ്പെടെ 9 തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയത്.

Authored byഗിരിഷ്മ എച്ച് നായർ | Lipi 29 Jun 2022, 5:25 pm

ഹൈലൈറ്റ്:

  • ജയില്‍ മാറ്റം ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു
  • കണ്ണൂര്‍ ജയിലില്‍ തുടരാമെന്ന് അറിയിച്ചു
  • കോഴിക്കോട് ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam koodathayi 1
ജോളി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ് ജയില്‍ മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. നിലവില്‍ കണ്ണൂര്‍ വനിതാ ജലിലിലാണ് ജോളിയുള്ളത്. കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സ മതിയെന്നും ജോളി കോടതിയെ അറിയിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്.
കോഴിക്കോട് ജയിലിലായിരുന്ന ജോളിയെ പിന്നീട് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ജോളി ഉള്‍പ്പെടെ 9 തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് ജയിലിലേക്ക് തിരികെ എത്തിക്കണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജോളി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ കോടതിയില്‍ സമര്‍പ്പിച്ച ജോളിയുടെ ചികിത്സാ രേഖകള്‍ തിരികെ വേണമെന്ന ആവശ്യം ജൂലൈ 12ന് പരിഗണിക്കും.

സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിൽ കുടിപ്പക, യുവാവിനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു, കാർ കത്തിച്ചു
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയിലേത്. 14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ 6 പേരാണ് വിവിധ സാഹചര്യങ്ങളില്‍ മരിച്ചത്. കൊലപാതക കേസില്‍ 3 പ്രതികളും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന രണ്ടുപേരും പിന്നീട് പിടിയിലാവുകയായിരുന്നു. 2019 ഒക്ടോബറിലായിരുന്നു ജോളി അറസ്റ്റിലാകുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍, ഭാര്യ സിലി എന്നിവരാണ് 14 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത്. സയനൈഡ് ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍.
ഓതറിനെ കുറിച്ച്
ഗിരിഷ്മ എച്ച് നായർ
​ഗിരിഷ്മ എച്ച് നായർ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽ നിന്നു സയൻസ് ബിരുദവും ഇന്ദിരാ ​ഗാന്ധി സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബി​രുദവും നേടിയ ​ഗിരിഷ്മ കൈരളി ടിവിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാർച്ച് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്