കോഴിക്കോട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി നാലുകുടിപറമ്പ് കെ.പി. അജ്മല്‍(30) നെയാണ് മെഡിക്കല്‍ കോളേജ് പോലീസും ഡന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. വീട്ടമ്മയുടെ മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവരെ നിരവധി തവണ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഏകദേശം ഒരു വര്‍ഷത്തോളമായി പീഡനം തുടരുന്നുവെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് വെള്ളയില്‍ സ്വദേശിനിയായ യുവതിയുടെ മൊഴി. Also Read: കസേരയിൽ കറ്റി നിർത്തി വിവസ്ത്രരാക്കും, കാപ്പിവടികൊണ്ട് ക്രൂര മർദ്ദം, ഉപ്പ് നിലത്തിട്ട് മുട്ടുകുത്തിയിരുത്തും, അഞ്ചും ഏഴും വയസുള്ള കുരുന്നുകൾക്ക് ക്രബൂര മർദ്ദനം, പിതാവും ബന്ധുവും അറസ്റ്റിൽ
പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് ഭയപ്പെടുത്തി പീഡനം തുടര്‍ന്നു. ഭീഷണിയും പീഡനവും സഹിക്കാതെ വന്നപ്പോഴാണ് കുടുംബത്തില്‍ വിവരങ്ങള്‍ അറിയിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.
ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ആന്റി നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡന്‍സാഫ് ടീമും ചേര്‍ന്നാണ് വെള്ളയില്‍ ഭാഗത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Also Read: 10 വർഷത്തോളം പോലീസിന്റെ പ്രധാന തലവേദന, കേരളത്തിലും കർണാടകയിലുമായി 30 കേസുകൾ, 9 അറസ്റ്റ് വാറണ്ട്, ഒടുവിൽ ഗുരുജി അമ്മി പിടിയിൽ
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്ശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാല്‍, വിനോദ്, സന്ദീപ്, ഡന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന് , അഖിലേഷ്, അനീഷ് മൂസേന്‍വീട്, ജിനേഷ് ചൂലൂര്‍,സുനോജ് കാരയില്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ അടുത്തിടെ പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഡന്‍സാഫ് ടീമിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് ഭയപ്പെടുത്തി പീഡനം തുടര്‍ന്നു. ഭീഷണിയും പീഡനവും സഹിക്കാതെ വന്നപ്പോഴാണ് കുടുംബത്തില്‍ വിവരങ്ങള്‍ അറിയിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.
ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ആന്റി നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡന്‍സാഫ് ടീമും ചേര്‍ന്നാണ് വെള്ളയില്‍ ഭാഗത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Also Read: 10 വർഷത്തോളം പോലീസിന്റെ പ്രധാന തലവേദന, കേരളത്തിലും കർണാടകയിലുമായി 30 കേസുകൾ, 9 അറസ്റ്റ് വാറണ്ട്, ഒടുവിൽ ഗുരുജി അമ്മി പിടിയിൽ
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്ശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാല്‍, വിനോദ്, സന്ദീപ്, ഡന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന് , അഖിലേഷ്, അനീഷ് മൂസേന്‍വീട്, ജിനേഷ് ചൂലൂര്‍,സുനോജ് കാരയില്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ അടുത്തിടെ പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഡന്‍സാഫ് ടീമിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം