കോഴിക്കോട്: ആന്ധ്രയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിലായി. മലപ്പുറം തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശി ചെറുപറമ്പില്‍ ഷിഹാബ് (33) ആണ് 6.200 ഗ്രാം കഞ്ചാവു സഹിതം ഫറോക്ക് റെയില്‍വേ സ്റ്റേഷനടുത്തുള്ള പൊറ്റേക്കാട് റോഡില്‍ വച്ച് പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) എസ്ഐ വി ആര് അരുണിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. Also Read: ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥി, തലയ്ക്കും മുഖത്തും പരിക്ക്, നിര്‍ത്താതെ പോയി കെഎസ്ആര്‍ടിസി
ഷിഹാബിനെതിരെ ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഫറോക്ക് സ്കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവയുടെ പരിസര പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണ് ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഷിഹാബിനെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസിനെ കബളിപ്പിക്കുന്നതിനായി ട്രെയിനില്‍ ടിക്കറ്റെടുക്കുന്ന സ്റ്റോപ്പില്‍ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വച്ച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗ്ഗം പോവുകയാണ് ഇയാളുടെ രീതി. ഇതു മനസിലാക്കിയാണ് ഇയാളെ ഫറോക്കില്‍ വച്ച് വലയിലാക്കിയത്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഗള്‍ഫില്‍ ഡ്രൈവര്‍ ജോലിയായിരുന്ന ഷിഹാബ് കൊറോണ പ്രതിസന്ധി വന്നതോടെയാണ് നാട്ടിലെത്തിയത്. ചെന്നൈയില്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇയാള്‍ ലഹരി കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇയാളുടെ കണ്ണികളെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഫറോക്ക് ഇന്‍സ്പെക്ടര്‍ എം പി സന്ദീപ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കുമെന്നതും ട്രെയിന്‍ മാര്‍ഗം പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാമെന്നതുമാണ് കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.
Also Read: ജയിലിലെ മതിലിന് മുകളിലൂടെ കഞ്ചാവ് എറിയും, തടവുകാര്‍ പോയി എടുക്കും; കണ്ണൂര്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച
കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ അക്ബറിന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചു പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഫറോക്കും പരിസര പ്രദേശങ്ങളിലും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതോ വില്‍ക്കുന്നതോ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ കേരളാ പോലീസിന്റെ ലഹരിക്കെതിരെയുളള പുതിയ പദ്ധതിയായ യോദ്ധാവിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് വിവരം അറിയിക്കാമെന്നും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ധിഖ് പറഞ്ഞു.
Read Latest Local News and Malayalam News
ഷിഹാബിനെതിരെ ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഫറോക്ക് സ്കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവയുടെ പരിസര പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണ് ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഷിഹാബിനെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസിനെ കബളിപ്പിക്കുന്നതിനായി ട്രെയിനില്‍ ടിക്കറ്റെടുക്കുന്ന സ്റ്റോപ്പില്‍ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വച്ച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗ്ഗം പോവുകയാണ് ഇയാളുടെ രീതി. ഇതു മനസിലാക്കിയാണ് ഇയാളെ ഫറോക്കില്‍ വച്ച് വലയിലാക്കിയത്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഗള്‍ഫില്‍ ഡ്രൈവര്‍ ജോലിയായിരുന്ന ഷിഹാബ് കൊറോണ പ്രതിസന്ധി വന്നതോടെയാണ് നാട്ടിലെത്തിയത്. ചെന്നൈയില്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇയാള്‍ ലഹരി കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇയാളുടെ കണ്ണികളെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഫറോക്ക് ഇന്‍സ്പെക്ടര്‍ എം പി സന്ദീപ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കുമെന്നതും ട്രെയിന്‍ മാര്‍ഗം പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാമെന്നതുമാണ് കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.
Also Read: ജയിലിലെ മതിലിന് മുകളിലൂടെ കഞ്ചാവ് എറിയും, തടവുകാര്‍ പോയി എടുക്കും; കണ്ണൂര്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച
കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ അക്ബറിന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചു പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഫറോക്കും പരിസര പ്രദേശങ്ങളിലും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതോ വില്‍ക്കുന്നതോ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ കേരളാ പോലീസിന്റെ ലഹരിക്കെതിരെയുളള പുതിയ പദ്ധതിയായ യോദ്ധാവിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് വിവരം അറിയിക്കാമെന്നും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ധിഖ് പറഞ്ഞു.
Read Latest Local News and Malayalam News