കോഴിക്കോട്: തൻ്റെ കാർ തട്ടി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ പിതാവിനെയും മകളെയും ആശുപത്രിയിൽ എത്തി സന്ദർശിച്ച് കെ എം സച്ചിൻദേവ് എംഎൽഎ.
താനൂർ മൂസാൻ്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി എംഎൽഎ സന്ദർശിച്ചത്.
ഇന്ന് രാവിലെ മാലാപ്പറമ്പ് ബൈപാസിൽ വെച്ചാണ് എംഎൽഎയുടെ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ആബിത്തിനും ഫമിതയ്ക്കും പരിക്കേറ്റു. ആബിത്തിൻ്റെ ഇടത് കൈക്കും കുട്ടിയുടെ ഇടത് കാലിനുമാണ് പരിക്കേറ്റത്.
എംഎൽഎയെ കൂട്ടാനായി പോകുന്നതിനിടെയാണ് കാർ ആബിത്തും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. പറമ്പിൽ കടവ് മഖാമിൽ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും.
Read Latest Local News and Malayalam News
താനൂർ മൂസാൻ്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി എംഎൽഎ സന്ദർശിച്ചത്.
ഇന്ന് രാവിലെ മാലാപ്പറമ്പ് ബൈപാസിൽ വെച്ചാണ് എംഎൽഎയുടെ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ആബിത്തിനും ഫമിതയ്ക്കും പരിക്കേറ്റു. ആബിത്തിൻ്റെ ഇടത് കൈക്കും കുട്ടിയുടെ ഇടത് കാലിനുമാണ് പരിക്കേറ്റത്.
എംഎൽഎയെ കൂട്ടാനായി പോകുന്നതിനിടെയാണ് കാർ ആബിത്തും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. പറമ്പിൽ കടവ് മഖാമിൽ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും.
Read Latest Local News and Malayalam News