ആപ്പ്ജില്ല

ഷഹനയുടെ മരണത്തിൽ ദുരൂഹതകളേറെ... വീട്ടിൽ കഞ്ചാവും മയക്കുമരുന്നും, സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു!

മരിച്ച വിവരം അറിഞ്ഞ് അയൽവാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നാണ് സജാദ് നാട്ടുകാരോട് പറഞ്ഞത്.

Samayam Malayalam 13 May 2022, 7:29 pm
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹതകളേറുന്നു. വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസര്‍കോട് സ്വദേശി ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് മാതാവ് ഉമൈബ പറയുന്നത്.
Samayam Malayalam more stuff out there on model and actress shahana incident in kozhikode
ഷഹനയുടെ മരണത്തിൽ ദുരൂഹതകളേറെ... വീട്ടിൽ കഞ്ചാവും മയക്കുമരുന്നും, സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു!


​ഭർത്താവ് കസ്റ്റഡിയിൽ

സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ ഉമ്മ പറയുന്നു. ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടന്ന് മുറിയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതുകൊണ്ട് ആത്മഹത്യ ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്.

​ഭർത്താവിന്റെ മടിയിൽ

മരിച്ച വിവരം അറിഞ്ഞ് അയൽവാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നാണ് സജാദ് നാട്ടുകാരോട് പറഞ്ഞത്. ഇതാണ് ബന്ധുക്കൾക്ക് സംശയം ഉണ്ടാകാൻ ഇടയായത്. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമ്മ ഉമൈബ പറഞ്ഞു.

​മയക്കുമരുന്ന് ലഭിച്ചു

ഷഹനയുമായി ഭര്‍ത്താവ് സജാദ് വഴക്കിട്ടിരുന്നെന്നാണ് എസിപി പറയുന്നത്. ഷഹന മരണപ്പെട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസിന് മയക്കുമരുന്ന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനിടെ തിനിടെ സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

​പരാതി നൽകാൻ മുതിർന്നിരുന്നു

ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരൻ പറയുന്നു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരിക്കൽ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും സഹോദരൻ പറയുന്നു. അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്