ആപ്പ്ജില്ല

കഴുത്തിന് പിന്നിൽ നിറം മാറി, കൈയ്യിൽ പിടിച്ച് വലിച്ച പാട്, ഷഹനയ്ക്ക് മർദ്ദനമേറ്റതായും സംശയം, സജാദ് കൊന്ന് കെട്ടിതൂക്കിയതോ? സംഭവ ദിവസവും മയക്കുമരുന്ന് ഉപയോഗം?

സംഭവം നടന്ന ദിവസം കഞ്ചാവും എഡിഎംഎയും ഉപയോഗിച്ചിരുന്നതായി സജാദ് പോലീസിനോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്. മരണത്തിന് തൊട്ടുമുമ്പ് ഷഹാനയ്ക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Samayam Malayalam 14 May 2022, 6:33 pm
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയെ കോഴിക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. കൊലപാതകമാണോ എന്ന സംശയത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഷഹനയുടെ ഭർത്താവ് ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നുവെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ലഹരി കച്ചവടത്തിലേക്ക് നീങ്ങിയത്.
Samayam Malayalam more stuff out there on model and actress shahna incident
കഴുത്തിന് പിന്നിൽ നിറം മാറി, കൈയ്യിൽ പിടിച്ച് വലിച്ച പാട്, ഷഹനയ്ക്ക് മർദ്ദനമേറ്റതായും സംശയം, സജാദ് കൊന്ന് കെട്ടിതൂക്കിയതോ? സംഭവ ദിവസവും മയക്കുമരുന്ന് ഉപയോഗം?


​മയക്കുമരുന്ന് ഉപയോ​ഗം

എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകളാണ് ദമ്പതികളുടെ വാടക ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സജാദ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടോ എന്ന അന്വേഷണം ആരംഭിച്ചത്. ഷഹാനയ്ക്കും മയക്കുമരുന്ന് നൽകുന്നുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് രാസപരിശോധന നടത്തും.

​മാനസികമായും ശാരീരികമായും പീഡിപ്പിച്ചു

സജാദ് മാനസികമായും ശാരീരികമായും ഷഹാനയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഷഹാനയുടെ ഉമ്മയും സഹോദരങ്ങളും ഇത് ശരിവെക്കുന്നുമുണ്ട്. കാശിനുവേണ്ടി മർദ്ദിച്ചിരുന്നെന്ന് ഷഹാനയുടെ ഉമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷഹാന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജന്മദിനം ആഘോഷിക്കണമെന്നും അതിനുവേണ്ട തയ്യറെടുക്കൾ എടുക്കുകയും ചെയ്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്.

​സംഭവ ദിവസവും മയക്കുമരുന്ന് ഉപയോ​ഗിച്ചു

സംഭവം നടന്ന ദിവസം കഞ്ചാവും എഡിഎംഎയും ഉപയോഗിച്ചിരുന്നതായി സജാദ് പോലീസിനോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്. മരണത്തിന് തൊട്ടുമുമ്പ് ഷഹാനയ്ക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴുത്തിന് പിന്നിൽ നിറം മാറിയിട്ടുണ്ട്. കൈയ്യിൽ പിടിച്ച് വലിച്ചതിന്റെയും മർദ്ദനമേറ്റതിന്റെയും പാടുകളുണ്ട്. പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം ആത്മഹത്യ ആണെന്നും അത് വിശ്വസിക്കുന്നില്ലെന്നും രാസ പരിശോധന നടത്തണണെന്നും സഹോദരൻ വ്യക്തമാക്കുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

​കൊലപ്പെടുത്തി കെട്ടിതൂക്കി

സജാദ് കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങി മരിച്ചെന്നത് അവിശ്വസനീയമാണ്. തൂങ്ങിയ കയർ, റൂമിലെ സാഹചര്യം എന്നിവ പരിശോധിക്കണം. ഷഹാനയും സജാദും പലപ്പോഴും വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ് മറ്റുള്ളവർ ഇടപെടേണ്ട എന്നാണ് അയൽവാസികളോട് പറയാറ്. രണ്ടര മാസം മാത്രമേ ആയിട്ടുള്ളൂ ദമ്പതികൾ കോഴിക്കോട് വാടക വീട്ടിൽ താമസം മാറിയിട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്