കോഴിക്കോട്: ലിംഗസമത്വം എന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ. ലിംഗസമത്വമല്ല, ലിംഗനീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ എംഎസ്എഫ് ക്യാമ്പയിൻ്റെ ഭാഗമായ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു എം കെ മുനീർ.
"സ്ത്രീക്കും പുരുഷനും തുല്യത ഉണ്ടാകണം, എന്നാൽ ഇനി മുതൽ സ്കൂളുകളിൽ സ്ത്രീക്കും പുരുഷനും ഒറ്റ ബാത്റൂമേ ഉണ്ടാകൂ. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കാനാണ് ഇവരുടെ ശ്രമം. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ പാൻ്റും ഷർട്ടും ഇടണമെന്ന് പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ?. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരുകയില്ലേ?. പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാൻ്റ് ഇടീക്കുന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം."
ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്. എന്തുകൊണ്ട് അവിടെ ആണിൻ്റെ സ്ഥാനത്തിനു കൂടുതൽ വില കൊടുക്കുന്നു. ആൺകോയ്മ അവിടെ വീണ്ടും ഉണ്ട്. തിരിച്ചു പുരുഷനെ എടീ എന്ന് വിളിക്കാൻ പറയുന്നില്ല. എല്ലാവരും ന്യൂട്രാലിറ്റിയിൽ എത്തിക്കഴിഞ്ഞാൽ എടാ എന്ന വിളിയിലേക്കു പോകും. ജെൻഡർ ന്യൂട്രാലിറ്റി എന്നു പറഞ്ഞുകൊണ്ട് ജെൻഡർ ഇൻഇക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ വീണ്ടും അധപതനത്തിലേക്കു കൊണ്ടുപോകുകയും പുരുഷകോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്നു വിളിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നമുക്കാവശ്യം ലിംഗനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സ്ത്രീക്കും പുരുഷനും തുല്യത ഉണ്ടാകണം, എന്നാൽ ഇനി മുതൽ സ്കൂളുകളിൽ സ്ത്രീക്കും പുരുഷനും ഒറ്റ ബാത്റൂമേ ഉണ്ടാകൂ. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കാനാണ് ഇവരുടെ ശ്രമം. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ പാൻ്റും ഷർട്ടും ഇടണമെന്ന് പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ?. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരുകയില്ലേ?. പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാൻ്റ് ഇടീക്കുന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം."
ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്. എന്തുകൊണ്ട് അവിടെ ആണിൻ്റെ സ്ഥാനത്തിനു കൂടുതൽ വില കൊടുക്കുന്നു. ആൺകോയ്മ അവിടെ വീണ്ടും ഉണ്ട്. തിരിച്ചു പുരുഷനെ എടീ എന്ന് വിളിക്കാൻ പറയുന്നില്ല. എല്ലാവരും ന്യൂട്രാലിറ്റിയിൽ എത്തിക്കഴിഞ്ഞാൽ എടാ എന്ന വിളിയിലേക്കു പോകും. ജെൻഡർ ന്യൂട്രാലിറ്റി എന്നു പറഞ്ഞുകൊണ്ട് ജെൻഡർ ഇൻഇക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ വീണ്ടും അധപതനത്തിലേക്കു കൊണ്ടുപോകുകയും പുരുഷകോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്നു വിളിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നമുക്കാവശ്യം ലിംഗനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.